
അനിൽ ജോസഫ്
കൊല്ലം: കൊല്ലം രൂപതയുടെ നാലാമത് തദ്ദേശീയ മെത്രാനായി മോൺ. പോൾ ആന്റണിമുല്ലശേരി ജൂൺ 3-ന് അഭിഷിക്‌തനാവും. രൂപതാ കാര്യാലയത്തിൽ ബിഷപ് ഡോ. സ്റ്റാൻലി റോമന്റെ അധ്യക്ഷതയിൽ കൂടിയ വൈദീക യോഗത്തലാണ് മെത്രാഭിഷേക ചടങ്ങുകളെ പറ്റി തീരുമാനമെടുത്തത്. മെത്രാഭിഷേക ചടങ്ങ് ഹരിത ചട്ടങ്ങൾ പാലിച്ച് ലളിതമായ രീതിയിൽ മതിയെന്ന് നിയുക്‌ത മെത്രാൻ അഭ്യർത്ഥിച്ചു.
നാളെ ഉച്ച തിരിഞ്ഞ് കർമ്മലറാണി ട്രെയിനിംഗ് കോളേജിൽ വൈദികരുടെയും സന്യാസിനികളുടെയും വിവിധ ശുശ്രൂഷ സമിതികളുടെയും കൂട്ടായ്‌മ വിളിച്ചുചേർത്തിട്ടുണ്ട്. മെത്രാഭിഷേക ചടങ്ങുകളുടെ ക്രമികരണം അന്തിമമായി ഈ കൂട്ടായ്മയിൽ രൂപപ്പെടുത്തും. തുടർന്ന് ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മറ്റികളും രൂപികരിക്കും. യോഗത്തിൽ രൂപതാ എപ്പിസ്‌കോപ്പൽ വികാർ ഡോ. ബൈജു ജൂലിയാൻ, രൂപതാ ചാൻസിലർ ഡോ. ഷാജി ജർമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.