
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇന്ത്യയിലെ പെൺകുട്ടികൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരേ കേരള ലാറ്റിൻ കാത്തലിക്ക് വിമൺസ് അസോസിയേഷൻ (കെ.എൽ.സി.ഡബ്ല്യു.എ.) തിരുവനന്തപുരം അതിരൂപത സമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ നിന്ന് മെഴുകുതിരി റാലിയുമായി എത്തിയ സ്ത്രീകൾ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ഒത്തു ചേർന്നു. എട്ടും പൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തുന്നവരുടെ മനസ് മൃഗങ്ങളേക്കാൾ ക്രൂരമാണെന്ന് മുട്ടട സെന്റ് ആൻസ് കോണ്വന്റ് പ്രൊവിൻഷ്യാൾ സിസ്റ്റർ മേരിക്കുട്ടി പറഞ്ഞു.
സ്ത്രീകളോട് ബഹുമാനം കാത്തു സൂക്ഷിക്കുന്നുണ്ടെങ്കിൽ അവർക്കു ജീവിക്കാനുള്ള സൗകര്യവും രാജ്യം ഉറപ്പു വരുത്തണം. വിങ്ങുന്ന മനസോടെ അമ്മമാർ നടത്തുന്ന പ്രതിഷേധത്തിന് ഒരുനാൾ മറുപടി കിട്ടുമെന്നും സിസ്റ്റർ മേരിക്കുട്ടി പറഞ്ഞു. എട്ടു വയസുകാരിയുടെ നിഷ്കളങ്കമായ ചിരി കണ്ടിട്ടും മനം പൊട്ടിയുള്ള കരച്ചിൽ കേട്ടിട്ടും അവളെ ഉപദ്രവിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടു നിർത്തി ശിക്ഷിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കെ.എൽ.സി.ഡബ്ല്യു.എ. തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് ഷേർളി ജോണി പറഞ്ഞു.
കെ.എൽ.സി.ഡബ്ല്യു.എ. തിരുവനന്തപുരം അതിരൂപത ജനറൽ സെക്രട്ടറി മേരി പുഷ്പം, ട്രഷറർ ഈലിത്ത് ഇഗ്നേഷ്യസ്, മെർളിൻ ഡിസിൽവ, അൽഫോൺസ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.