
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇന്ത്യയിലെ പെൺകുട്ടികൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരേ കേരള ലാറ്റിൻ കാത്തലിക്ക് വിമൺസ് അസോസിയേഷൻ (കെ.എൽ.സി.ഡബ്ല്യു.എ.) തിരുവനന്തപുരം അതിരൂപത സമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ നിന്ന് മെഴുകുതിരി റാലിയുമായി എത്തിയ സ്ത്രീകൾ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ഒത്തു ചേർന്നു. എട്ടും പൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തുന്നവരുടെ മനസ് മൃഗങ്ങളേക്കാൾ ക്രൂരമാണെന്ന് മുട്ടട സെന്റ് ആൻസ് കോണ്‍വന്റ് പ്രൊവിൻഷ്യാൾ സിസ്റ്റർ മേരിക്കുട്ടി പറഞ്ഞു.
സ്ത്രീകളോട് ബഹുമാനം കാത്തു സൂക്ഷിക്കുന്നുണ്ടെങ്കിൽ അവർക്കു ജീവിക്കാനുള്ള സൗകര്യവും രാജ്യം ഉറപ്പു വരുത്തണം. വിങ്ങുന്ന മനസോടെ അമ്മമാർ നടത്തുന്ന പ്രതിഷേധത്തിന് ഒരുനാൾ മറുപടി കിട്ടുമെന്നും സിസ്റ്റർ മേരിക്കുട്ടി പറഞ്ഞു. എട്ടു വയസുകാരിയുടെ നിഷ്കളങ്കമായ ചിരി കണ്ടിട്ടും മനം പൊട്ടിയുള്ള കരച്ചിൽ കേട്ടിട്ടും അവളെ ഉപദ്രവിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടു നിർത്തി ശിക്ഷിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കെ.എൽ.സി.ഡബ്ല്യു.എ. തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് ഷേർളി ജോണി പറഞ്ഞു.
കെ.എൽ.സി.ഡബ്ല്യു.എ. തിരുവനന്തപുരം അതിരൂപത ജനറൽ സെക്രട്ടറി മേരി പുഷ്പം, ട്രഷറർ ഈലിത്ത് ഇഗ്നേഷ്യസ്, മെർളിൻ ഡിസിൽവ, അൽഫോൺസ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.