
സ്വന്തം ലേഖകന്‍
തിരുവന്തപുരം : തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ നിയുക്ത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് നെറ്റോ പിതാവിന്‍റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും 2022 മാര്‍ച്ച് 19-ന് വിശുദ്ധ യൗസേപ്പിന്‍റെ തിരുനാള്‍ മഹോത്സവദിനത്തില്‍ നടത്തപ്പെടും. കോവിഡ് 19 വ്യാപനതോതനുസരിച്ച് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രോട്ടോക്കോള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ചെറുവെട്ടുകാട് സെന്‍റ് സെബാസ്റ്റ്യന്‍സ് ഗ്രൗണ്ടില്‍ വച്ചാണ് തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നത്.
മെത്രാഭിഷേക-സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് എം. സൂസാപാക്യം മുഖ്യകാര്‍മ്മികത്വം വഹിക്കും. കേരളത്തിലെ വിവിധ രൂപതകളിലെ മെത്രാന്‍മാര്‍ ചടങ്ങുകളില്‍ സംബന്ധിക്കും.
മെത്രാഭിഷേക സ്ഥാനാരോഹണ ചടങ്ങുകളുടെ നടത്തിപ്പിനായി അതിരൂപതാ സഹായ മെത്രാന്‍ ഡോ. ക്രിസ്തുദാസ് ആര്‍. ചെയര്‍മാനായും വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ സി. ജോസഫ് ജനറല്‍ കണ്‍വീനറായും അതിരൂപതാ വൈദിക സെനറ്റ് സെക്രട്ടറി ഫാദര്‍ ക്ലീറ്റസ് വിന്‍സെന്‍റ് അതിരൂതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, ബൈജു ജോസി എന്നിവര്‍ ജോയിന്‍റ് കണ്‍വീനര്‍മാരായും വിപുലമായൊരു കമ്മിറ്റിക്ക് രൂപം നല്‍കി.
ഫാദര്‍ ഡാര്‍വിന്‍ പീറ്റര്‍ (ആരാധനാ ക്രമം), മോണ്‍സിഞ്ഞോര്‍ റ്റി. നിക്കോളാസ് (പ്രോഗ്രാം സ്വീകരണം), ഫാദര്‍ ജോസഫ് ബാസ്റ്റ്യന്‍ (സ്റ്റേജ്, ഗ്രൗണ്ട്), ഫാദര്‍ സില്‍വെസ്റ്റര്‍ കുരിശ് (ഭക്ഷണം, താമസം), ഫാദര്‍ ദീപക് ആന്‍റോ (മീഡിയാ പബ്ലിസിറ്റി), ഫാദര്‍ സന്തോഷ് പനിയടിമ (വോളന്‍റിയേഴ്സ്, ഗതാഗതം), ഫാദര്‍ ജൂഡിറ്റ് പയസ് (ധനകാര്യം) എന്നിവരുടെ നേതൃത്വത്തില്‍ വൈദിക-സന്യസ്ഥ-അല്‍മായ പ്രതിനിധികളുള്‍ക്കൊള്ളിച്ചുകൊണ്ട് വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.