
സ്വന്തം ലേഖകൻ
കൊച്ചി: മലയാള പത്ര പ്രവർത്തന മേഖലയെ ആധുനിക വൽക്കരിക്കുന്നതിന് പ്രധാന പങ്ക് വഹിച്ച മോൺ. ജോർജ് വെളിപറമ്പിലിന്റെ ഒന്നാം ചരമ വാർഷികം ഇന്ന് എറണാകുളം ആശീർഭവനിൽ നടക്കും.
മൂന്ന് പതിറ്റാണ്ട് കാലം ടൈംസ് ഓഫ് ഇന്ത്യയുടെ മാനേജിംഗ് എഡിറ്ററായി
സേവനമനുഷ്‌ടിച്ച മോൺസിഞ്ഞോർ തീരദേശത്തുളളവരുടെ നീതിക്ക് വേണ്ടി നിരന്തരം പ്രയത്‌നിച്ചു. അടിയന്തരാവസ്‌ഥക്കാലത്ത് മുഖപ്രസംഗ കോളം ശൂന്യമാക്കി ഇട്ട് കൊണ്ട് പ്രതികരിച്ച നീതിബോധമുളള പത്രാധിപരും സാമൂഹ്യ വിമർശകനുമായിരുന്നു അദേഹം.
ആത്‌മയാനം എന്ന ശീർഷകത്തിലൂളള അദേഹത്തിന്റെ ആത്‌മകഥയുടെ പ്രകാശനവും അനുസ്‌മരണ സമ്മേളനത്തിന്റെ ഉദ്‌ഘാടനവും മുൻ കേന്ദ്ര പ്രതിരേധ മന്ത്രി എ. കെ. ആന്റണി നിർവഹിക്കുമെന്ന് പരിപാടിയുടെ കൺവീനർ ഷാജി ജോർജ് അറിയിച്ചു.
കൊച്ചി മെത്രാൻ ഡോ. ജോസഫ് കരിയിൽ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മഹാരാജാസ് കോളേജിന്റെ മുൻ പ്രിൻസിപ്പൽ ഷെവലിയാർ പ്രൊഫ. എബ്രഹാം അറക്കൽ പുസ്‌തകം സ്വീകരിക്കും.
കെ.വി. തോമസ് എം പി, ഹൈബി ഈഡൻ എം.എൽ.എ., ജോൺ ഫെർണാണ്ടസ് എം.എൽ.എ., മുതിർന്ന പത്ര പ്രവർത്തകൻ പി. രാജൻ, മുൻ എം.പി. ചാൾസ്‌ഡയസ്, മോൺ. ജോസ് പടിയാരംപറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.