
സ്വന്തം ലേഖകൻ
പാലാ: ഹെറാൾഡ്‌സ് ഓഫ് ഗുഡ് ന്യൂസ്, സിസ്‌റ്റേഴ്‌സ് ഓഫ് ഗുഡ് ന്യൂസ്, മിഷ്ണറീസ് ഓഫ് കംപാഷൻ എന്നീ സന്യാസ സഭകളുടെ സ്ഥാപകൻ റവ. ഡോ. ജോസ് കൈമ്ലേട്ട് നിര്യാതനായി. ആന്ധ്രപ്രദേശിലെ ഏലൂരിൽ ഇന്നലെയായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു.
പാലാ മരങ്ങാട്ടുപിളളി പാലയ്ക്കാട്ടുമല കൈമ്ലേട്ട് പരേതരായ കുര്യാക്കോസ് കുടക്കച്ചിറ അന്തീനാട്ട് അന്നമ്മ ദമ്പതികളുടെ മകനാണ്.
ചെന്നൈ പൂനമല്ലി സെമിനാരിയിലെ വൈദിക പഠനത്തിന് ശേഷം 1966-ൽ പൗരോഹിത്യം സ്വീകരിച്ചു. വിജയവാഡ, എലുരു രൂപതകളിലായിരുന്നു മിഷൻ പ്രവർത്തനം. തുടർന്ന്, മൂന്നു സന്യാസ സഭകൾ സ്ഥാപിക്കുകയായിരിന്നു.
സംസ്‌കാരം നാളെ വൈകീട്ട് 3 മണിക്ക് എലൂരിലെ വിൽ മിഷനറീസ് ഓഫ് കംപാഷൻ സഭയുടെ അധീനതയിലുള്ള, ഗുഡ് സമരിറ്റൻ കാൻസർ ആൻഡ് റിസേർച്ച് സെന്റർ ചാപ്പലിൽ നടക്കും.
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
This website uses cookies.