
ജോസ് മാർട്ടിൻ
കൊച്ചി: കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന മുപ്പത്തിയാറാം നാഷണൽ കോൺഫറൻസിന് എറണാകുളം ആശീർഭവനിൽ തുടക്കമായി. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യാതിഥിയായ സമ്മേളനം റിട്ട.സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് റവ. ഡോ. ടി. ലൂർദ്ദുസാമി, വൈസ് പ്രസിഡന്റ് റവ.ഡോ. വർഗീസ് കോലുതറ സി. എം. ഐ., സെക്രട്ടറി റവ. ഫാ. ഇമ്മാനുവൽ കെ.ടി. , ട്രഷറർ റവ.ഫാ. ഇറുദയ രാജു, വരാപ്പുഴ അതിരൂപത ചാൻസലർ റവ.ഫാ. എബിജിൻ അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
വിവാഹവും, കോടതി നടപടികളും എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന കോൺഫറസിൽ സഭാ നിയമ സംബന്ധിയായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, ബംഗ്ലാദേശിൽ നിന്നുമുള്ള കാനോൻ നിയമ വിദഗ്ദരാണ് നാഷണൽ കോൺഫറൻസിൽ പങ്കെടുക്കുന്നത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.