
അനിൽ ജോസഫ്
തിരുവനന്തപുരം: മോണ്‍സിഞ്ഞോര്‍ സി.ജോസഫ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ പുതിയ വികാരി ജനറല്‍ ആയി നിയമിതനായി. അഖിലേന്ത്യ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. നിലവില്‍ കൊച്ചുതുറ സെന്‍റ് തോമസ് അക്വിനാസ് ഇടവകയുടെ വികാരിയായി സേവനമനുഷ്ടിച്ച് വരികെയാണ് ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം അദ്ദേഹത്തെ വികാരി ജനറലായി നിയമിച്ചത്, വരുന്ന 11-ന് ചാര്‍ജ്ജ് ഏറ്റെടുക്കും.
1973 ഡിസംബറില്‍ വൈദികനായി അഭിഷിക്തനായ മോണ്‍സിഞ്ഞോര്‍ പാളയം സെന്‍റ് ജോസഫ് കത്തീഡ്രല്‍, വെട്ടുകാട്, കൊച്ചുവേളി, ലൂര്‍ദ്ദ്പുരം, പൂവാര്‍, നന്ദന്‍കോട്, തൃക്കണ്ണാപുരം, ക്രിസ്തുരാജപുരം, മലമുകള്‍, എന്നീ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
അതുപോലെതന്നെ, കാത്തലിക് ഹോസ്റ്റല്‍ വാര്‍ഡന്‍, തിരുവനന്തപുരം രൂപത കോര്‍പ്പറേറ്റ് മാനേജര്‍, വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഡയറക്ടര്‍, സാമ്പത്തിക ശുശ്രൂഷ ഡയറക്ടര്‍, രൂപത ചാന്‍സിലര്‍, ജുഡിഷ്യല്‍ വികാര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കാനോൻ നിയമത്തില്‍ ഡോക്ട്രേറ്റ് നേടിയ മോണ്‍സിഞ്ഞോര്‍ ദീര്‍ഘകാലം കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റായി സേവനമനുഷ്ടിച്ചു. 2012-18 കാലയളവില്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഡപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ടിച്ച മോണ്‍സിഞ്ഞോര്‍ ഡല്‍ഹിയിലെ സി.ബി.സി.ഐ. ആസ്ഥാന ഡയറക്ടറും, 2013-16 കാലയളവില്‍ ഭാരത കത്തോലിക്കാ സഭയുടെ ഔദ്യോഗിക വക്താവുമായി പ്രവര്‍ത്തിച്ചിരുന്നു.
തിരുവനനന്തപുരം പുല്ലുവിള ഫൊറോന ഇടവകാഗമായ അദ്ദേഹം പരേതരായ ചിന്നയ്യല്‍ റോസിലി നെറ്റോ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.
View Comments
Congratulations father