
ബ്ലെസൻ മാത്യു
തിരുവനന്തപുരം: ആദ്യവ്രത വാഗ്ദാനം നടത്തിയതിന്റെ സന്തോഷത്തിലാണ് “ഹാൻഡ് മെയിഡ്സ് ഓഫ് ഹോപ്പ്” എന്ന തിരുവനതപുരം അതിരൂപതാ കോൺഗ്രിഗേഷനിലെ പതിനൊന്ന് സഹോദരിമാർ. ഇന്ന് വെട്ടുതുറ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ച് രാവിലെ 10.30- ന് പൊന്തിഫിക്കൽ ദിവ്യബലിമധ്യേ അഭിവന്ദ്യ സൂസപാക്യം മെത്രാപോലീത്തായുടെ മുൻപാകെ തങ്ങളുടെ ആദ്യവ്രതം വാഗ്ദാനം നടത്തി, സന്യാസ വസ്ത്രവും സ്വീകരിച്ച് “ഹാൻഡ് മെയിഡ്സ് ഓഫ് ഹോപ്പ്” എന്ന സഭയിൽ ഔദ്യോഗികമായി അംഗങ്ങളായി. ഇനിമുതൽ അവർ ഹാൻഡ് മെയിഡ്സ് ഓഫ് ഹോപ്പ് സഹോദരിമാർ എന്ന അറിയപ്പെടും.
സി.അഞ്ജു, സി.ജോസെഫിൻ, സി.നിജി, സി.ജീനു, സി.ബെനഡിക്ട് മേരി, സി.സജിത, സി.അനു, സി.അലീന, സി.സ്വപ്ന, സി.രേഷ്മ, സി.ശോഭ എന്നീ സഹോദരിമാരാണ് ആദ്യവ്രതം സ്വീകരിച്ച ഹാൻഡ് മെയിഡ്സ് ഓഫ് ഹോപ്പ് സഹോദരിമാർ.
“ഹാൻഡ് മെയിഡ്സ് ഓഫ് ഹോപ്പ്” കോൺഗ്രിഗേഷന്റെ സ്ഥാപകൻ ആർച്ച് ബിഷപ്പ് സൂസൈപാക്യം പിതാവാണ്. പൊന്തിഫിക്കൽ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കവേ ആർച്ച് ബിഷപ്പ് ആ സന്തോഷം പങ്കുവയ്ക്കാനും മറന്നില്ല. പുനലൂർ ബിഷപ്പ് ഡോ.പൊന്നുമുത്തൻ പിതാവും, അതിരൂപത സഹായമെത്രാൻ ഡോ.ക്രിസ്തുദാസ് പിതാവും, മോൺ.ജോർജ് പോളും തിരുകർമ്മങ്ങളിൽ സഹകാർമികരായി. കൂടാതെ, അതിരൂപതയിലെ അമ്പതോളം വൈദികരും സന്യസ്തരും തിരുകർമ്മങ്ങളിൽ പങ്കെടുത്തു.
അതുപോലെ തന്നെ, സന്യാസാർത്ഥികളുടെ മാതാപിതാക്കളും ബന്ധുക്കളും സഹപാഠികളും ചടങ്ങിൽ സംബന്ധിച്ചു. പ്രാർത്ഥനയോടും പഠനത്തോടും കൂടിയുള്ള ഏറെ നാളത്തെ ഒരുക്കത്തിനു ശേഷം, തങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന നിധി സ്വന്തമാക്കിയ സന്തോഷത്തിലാണ് തങ്ങൾ എന്ന് പുതിയ സിസ്റ്റേഴ്സ് പ്രതികരിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.