
ബ്ലെസൻ മാത്യു
തിരുവനന്തപുരം: ഏറ്റവും അധികം സന്യസാർത്ഥികൾ ആദ്യവ്രതം സ്വീകരിക്കുന്നത്തിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം അതിരൂപതാ കോൺഗ്രിഗേഷൻ. മാർച്ച് 25-ന് “ഹാൻഡ്‌മൈഡ്സ് ഓഫ് ഹോപ്പ്” എന്ന തിരുവനന്തപുരം അതിരൂപതാ കോൺഗ്രിഗേഷനിലെ 11 സന്യാസാർത്ഥിനികളാണ് ആദ്യവ്രതം സ്വീകരിക്കുന്നതിന് ഒരുക്കത്തോടെ കാത്തിരിക്കുന്നത്.
പ്രാർത്ഥനയോടും പഠനത്തോടുംകൂടിയുള്ള ഏറെ നാളത്തെ ഒരുക്കത്തിനുശേഷമാണ് ഇവർ ആദ്യവ്രതം സ്വീകരിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. അഞ്ജു, ജോസെഫിൻ, നിജി, ജീനു, ബെനഡിക്ട് മേരി, സജിത, അനു, അലീന, സ്വപ്ന, രേഷ്മ, ശോഭ എന്നീ സഹോദരിമാരാണ് ആദ്യവ്രതം സ്വീകരിച്ച് “ഹാൻഡ്‌മൈഡ്സ് ഓഫ് ഹോപ്പ്” എന്ന തിരുവനന്തപുരം അതിരൂപതാ കോൺഗ്രിഗേഷനിൽ അംഗങ്ങളാവുന്നത്.
മാർച്ച് 25 രാവിലെ 10.30- ന് വെട്ടുതുറ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ചാണ് ഈ 11 പേരും തങ്ങളുടെ ആദ്യവ്രതം സ്വീകരിച്ച് സന്യാസാ സഭയിൽ ഔദ്യോഗികമായി അംഗങ്ങളാകുന്നത്. അതിരൂപതാ കോൺഗ്രിഗേഷന്റെ സ്ഥാപകനായ ആർച്ച് ബിഷപ്പ് സൂസൈപാക്യം തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും. അതിരൂപതയിലെ സിസ്റ്റേഴ്‌സും, വൈദീകരും തിരുകർമ്മങ്ങളിൽ സന്നിഹിതരാവും. കൂടാതെ, അർത്ഥികളുടെ മാതാപിതാക്കളും ബന്ധുക്കളും സഹപാഠികളും ചടങ്ങിൽ സംബന്ധിക്കും.
തിരുവന്തപുരം അതിരൂപതയുടെ, ഏറെ പ്രത്യേകിച്ച് തീരദേശത്ത് സന്യാസിനീ സമൂഹങ്ങളുടെ നിതാന്തമായ സാമീപ്യം ആവശ്യമാണെന്ന തിരിച്ചറിവിൽ നിന്ന് രൂപപ്പെട്ടതാണ് ഈ രൂപതാ കോൺഗ്രിഗേഷൻ.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.