
കടുത്തുരുത്തി: നൂറാം വയസ്സിന്റെ നിറവിലുള്ള ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയമെത്രാപ്പൊലീത്തയ്ക്ക് ആശംസകളുമായി കടുത്തുരുത്തി സെന്റ് കുര്യാക്കോസ് സ്കൂളിലെ വിദ്യാർഥികൾ അദ്ദേഹം വിശ്രമജീവിതം നയിക്കുന്ന മാരാമണ്ണിലെത്തി. സ്കൂൾ മാനേജർ ഫാ. ടോമി തേർവാലക്കട്ടയിലിനൊപ്പമാണ് കുട്ടികൾ മാരാമണ്ണിലെത്തിയത്.
വ്യക്തി ജീവിതം, കുടുംബ ബന്ധങ്ങൾ പെരുമാറ്റ രീതികൾ എന്നിങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ സ്വതസിദ്ധമായ നർമത്തോടെ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. തന്റെ ബാല്യകാല ജീവിതവും പഠനവും വൈദിക ജീവിതവുമെല്ലാം കുട്ടികൾക്കു മുമ്പിൽ തുറന്നു.
രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയ്ക്ക് വിദ്യാർഥികൾ പൂക്കളും ബൊക്കെയും സമ്മാനിച്ചു. വലിയ മെത്രാപ്പൊലീത്ത കുട്ടികൾക്കായി പ്രാർഥനയും നടത്തി. മധുരവും പങ്കുവച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും മനോരമ ബുക്സ് പുറത്തിറക്കിയ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ ‘ദൈവത്തിന് എന്താണ് ജോലി’ എന്ന പുസ്തകം സമ്മാനമായി നൽകുകയും ചെയ്തു.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.