കടുത്തുരുത്തി: നൂറാം വയസ്സിന്റെ നിറവിലുള്ള ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയമെത്രാപ്പൊലീത്തയ്ക്ക് ആശംസകളുമായി കടുത്തുരുത്തി സെന്റ് കുര്യാക്കോസ് സ്കൂളിലെ വിദ്യാർഥികൾ അദ്ദേഹം വിശ്രമജീവിതം നയിക്കുന്ന മാരാമണ്ണിലെത്തി. സ്കൂൾ മാനേജർ ഫാ. ടോമി തേർവാലക്കട്ടയിലിനൊപ്പമാണ് കുട്ടികൾ മാരാമണ്ണിലെത്തിയത്.
വ്യക്തി ജീവിതം, കുടുംബ ബന്ധങ്ങൾ പെരുമാറ്റ രീതികൾ എന്നിങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ സ്വതസിദ്ധമായ നർമത്തോടെ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. തന്റെ ബാല്യകാല ജീവിതവും പഠനവും വൈദിക ജീവിതവുമെല്ലാം കുട്ടികൾക്കു മുമ്പിൽ തുറന്നു.
രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയ്ക്ക് വിദ്യാർഥികൾ പൂക്കളും ബൊക്കെയും സമ്മാനിച്ചു. വലിയ മെത്രാപ്പൊലീത്ത കുട്ടികൾക്കായി പ്രാർഥനയും നടത്തി. മധുരവും പങ്കുവച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും മനോരമ ബുക്സ് പുറത്തിറക്കിയ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ ‘ദൈവത്തിന് എന്താണ് ജോലി’ എന്ന പുസ്തകം സമ്മാനമായി നൽകുകയും ചെയ്തു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.