
നെയ്യാറ്റിന്‍കര ; ബോണക്കാട് കുരിശുമലയില്‍ വനം വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്ഥാപിച്ച മരക്കുരിശ് തകര്‍ത്ത സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി . മുഖ്യമന്ത്രിയെക്കൂടാതെ വനംവകുപ്പ് മന്ത്രി , ഡിജിപി , സിസിഎഫ്, ഡിഎഫ്ഓ, നെടുമങ്ങാട് ഡിവൈഎസ്പി തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന അടിയന്തര യോഗമാണ് തീരുമാനങ്ങള്‍ എടുത്തത്. കഴിഞ്ഞ ഓഗസ്റ്റില്‍ ബോണക്കാട് കുരിശും അള്‍ത്താരയും തകര്‍ത്തവര്‍ക്കെതിരെ രൂപത പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നും നെയ്യാറ്റിൻകര രൂപതയുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ബോണക്കാട് കുരിശുമലക്കെതിരെ വനം വകുപ്പ് മേധാവികളുടെ ഒത്താശയോടെ സാമൂഹ്യവിരുദ്ധര്‍ അടിക്കടി നടത്തുന്ന ആക്രമണങ്ങളില്‍ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ചു. മോണ്‍.റൂഫസ്പയസ്ലിന്‍, മോണ്‍.വി.പി ജോസ്, കുരിശുമല റെക്ടര്‍ ഫാ.ഡെന്നിസ്മണ്ണൂര്‍ , ഫാ.ഷാജ്കുമാര്‍, കെഎല്‍സിഎ രൂപതാ പ്രസിഡന്റ് ഡി.രാജു, അല്‍ഫോണ്‍സാ ആല്‍റ്റിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന് സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.