
നെയ്യാറ്റിന്‍കര ; ബോണക്കാട് കുരിശുമലയില്‍ വനം വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്‌ഥാപിച്ച മരക്കുരിശ് തകര്‍ത്ത സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി . മുഖ്യമന്ത്രിയെക്കൂടാതെ വനംവകുപ്പ് മന്ത്രി , ഡിജിപി , സിസിഎഫ്, ഡിഎഫ്‌ഓ, നെടുമങ്ങാട് ഡിവൈഎസ്‌പി തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
നെയ്യാറ്റിന്‍കര ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന അടിയന്തര യോഗമാണ് തീരുമാനങ്ങള്‍ എടുത്തത്. കഴിഞ്ഞ ഓഗസ്റ്റില്‍ ബോണക്കാട് കുരിശും അള്‍ത്താരയും തകര്‍ത്തവര്‍ക്കെതിരെ രൂപത പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നും നെയ്യാറ്റിൻകര രൂപതയുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ബോണക്കാട് കുരിശുമലക്കെതിരെ വനം വകുപ്പ് മേധാവികളുടെ ഒത്താശയോടെ സാമൂഹ്യവിരുദ്ധര്‍ അടിക്കടി നടത്തുന്ന ആക്രമണങ്ങളില്‍ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ മോണ്‍.ജി.ക്രിസ്‌തുദാസ് അധ്യക്ഷത വഹിച്ചു. മോണ്‍.റൂഫസ്‌പയസ്‌ലിന്‍, മോണ്‍.വി.പി ജോസ്, കുരിശുമല റെക്‌ടര്‍ ഫാ.ഡെന്നിസ്‌മണ്ണൂര്‍ , ഫാ.ഷാജ്‌കുമാര്‍, കെഎല്‍സിഎ രൂപതാ പ്രസിഡന്റ് ഡി.രാജു, അല്‍ഫോണ്‍സാ ആല്‍റ്റിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.