Categories: International

ഭീകരാക്രമണങ്ങള്‍ക്ക് നടുവിലും വീണ്ടും ഇറാഖില്‍ ആദ്യ കുര്‍ബാന സ്വീകരണം

ഇറാഖി നഗരമായ ടെല്‍സ്കുഫിലെ സെന്‍റ് ജോര്‍ജ് കല്‍ദായ ദേവാലയത്തില്‍ 70 കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം.

സ്വന്തം ലേഖകന്‍

നിനവേ: ആര്‍ത്തിരമ്പി വരുന്ന മിസൈല്‍ ആക്രണങ്ങള്‍ക്ക് നടുവിലും വിശ്വാസത്തെ ചേര്‍ത്ത് പിടിച്ച് ഇറാഖി ജനത. ഭീകരാക്രണങ്ങളുടെ നടുവിലും ഇറാഖി കത്തോലിക്കാ സഭ ഇന്ന് ആഹ്ളാദിക്കുന്നു. ക്രിസ്തുവിശ്വാസത്തെപ്രതി സഭ എവിടെയെല്ലാം പീഡിപ്പിക്കപ്പെടുന്നുവോ, അവിടെയെല്ലാം സഭ തഴച്ചുവളരും എന്ന സനാതന സത്യത്തിന് ഇതാ ഒരു പുതിയ തെളിവുകൂടി-

സംഘര്‍ഷ ഭരിതമായ നാളുകളില്‍ പ്രത്യാശയുടെ തിരിനാളമായി ഇറാഖി നഗരമായ ടെല്‍സ്കുഫിലെ സെന്‍റ് ജോര്‍ജ് കല്‍ദായ ദേവാലയത്തില്‍ 70 കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. വടക്കന്‍ ഇറാഖിലെ നിനവേ സമതലത്തില്‍ സ്ഥിതിചെയ്യുന്ന, കുര്‍ദിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശവും ഐസിസ് പിടിച്ചടക്കിയിരുന്നു.

ടല്‍സ്കുഫില്‍ സേവനം ചെയ്യുന്ന ഫാ. കരം ഷമാഷയാണ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ആദ്യകുര്‍ബാന സ്വീകരണത്തിന്‍റെ വിവരങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചത്. ‘ഏതാനും വര്‍ഷംമുമ്പ് ഐസിസിന്‍റെ ആക്രമണത്തിന് ഇരയായ സ്ഥലമാണിത്. എന്നാല്‍, ഇന്ന് അത്യുച്ചത്തില്‍ പ്രഘോഷിക്കുന്നു, ഞങ്ങളുടെ വിശ്വാസവും കുരിശും വിജയം വരിച്ചിരിക്കുന്നു,’ എന്ന കുറിപ്പുസഹിതമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘യുദ്ധകാലഘട്ടത്തില്‍ ജനിച്ച ഈ കുഞ്ഞുങ്ങളുടെ വികാരങ്ങളെ വിവരിക്കാന്‍ ഞാന്‍ അശക്തനാണ്. കാരണം ഒരിക്കല്‍പോലും അവര്‍ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. എങ്കിലും ഈശോ സംസാരിച്ചിരുന്ന അരമായ ഭാഷയില്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാനും അവിടുത്തേക്ക് സ്തുതിഗീതങ്ങള്‍ ആലപിക്കാന്‍ കഴിയുന്നതിന്‍റെയും ആഹ്ലാദത്തിലാണവര്‍,’ പ്രമുഖ മാധ്യമമായ ‘ക്രക്സി’ന് നല്‍കിയ അഭിമുഖത്തില്‍ ഫാ. ഷമാഷ വ്യക്തമാക്കി.

വൈകാരികമായ ഈ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സമീപ പ്രദേശത്തുനിന്ന് അനേകര്‍ ദൈവാലയത്തില്‍ എത്തിയതും ശ്രദ്ധേയമായി. സുരക്ഷാഭീഷണി നിലനില്‍ക്കുമ്പോഴും ഇറാഖീസഭയുടെ ഭാവി ശോഭനമാണെന്ന് വ്യക്തമാക്കുന്ന ആദ്യകുര്‍ബാന സ്വീകരണം വലിയ ആവേശമാണ് വിശ്വാസീസമൂഹത്തിന് നല്‍കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ ക്വാരഘോഷ് ഉള്‍പ്പെടെയുള്ള വിവിധ ദേവാലയങ്ങളിലും പ്രഥമ ദിവ്യകാരുണ്യ സ്വീകരണങ്ങള്‍ നടന്നിരുന്നു.

 

 

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

5 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago