Categories: International

ഭീകരാക്രമണങ്ങള്‍ക്ക് നടുവിലും വീണ്ടും ഇറാഖില്‍ ആദ്യ കുര്‍ബാന സ്വീകരണം

ഇറാഖി നഗരമായ ടെല്‍സ്കുഫിലെ സെന്‍റ് ജോര്‍ജ് കല്‍ദായ ദേവാലയത്തില്‍ 70 കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം.

സ്വന്തം ലേഖകന്‍

നിനവേ: ആര്‍ത്തിരമ്പി വരുന്ന മിസൈല്‍ ആക്രണങ്ങള്‍ക്ക് നടുവിലും വിശ്വാസത്തെ ചേര്‍ത്ത് പിടിച്ച് ഇറാഖി ജനത. ഭീകരാക്രണങ്ങളുടെ നടുവിലും ഇറാഖി കത്തോലിക്കാ സഭ ഇന്ന് ആഹ്ളാദിക്കുന്നു. ക്രിസ്തുവിശ്വാസത്തെപ്രതി സഭ എവിടെയെല്ലാം പീഡിപ്പിക്കപ്പെടുന്നുവോ, അവിടെയെല്ലാം സഭ തഴച്ചുവളരും എന്ന സനാതന സത്യത്തിന് ഇതാ ഒരു പുതിയ തെളിവുകൂടി-

സംഘര്‍ഷ ഭരിതമായ നാളുകളില്‍ പ്രത്യാശയുടെ തിരിനാളമായി ഇറാഖി നഗരമായ ടെല്‍സ്കുഫിലെ സെന്‍റ് ജോര്‍ജ് കല്‍ദായ ദേവാലയത്തില്‍ 70 കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. വടക്കന്‍ ഇറാഖിലെ നിനവേ സമതലത്തില്‍ സ്ഥിതിചെയ്യുന്ന, കുര്‍ദിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശവും ഐസിസ് പിടിച്ചടക്കിയിരുന്നു.

ടല്‍സ്കുഫില്‍ സേവനം ചെയ്യുന്ന ഫാ. കരം ഷമാഷയാണ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ആദ്യകുര്‍ബാന സ്വീകരണത്തിന്‍റെ വിവരങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചത്. ‘ഏതാനും വര്‍ഷംമുമ്പ് ഐസിസിന്‍റെ ആക്രമണത്തിന് ഇരയായ സ്ഥലമാണിത്. എന്നാല്‍, ഇന്ന് അത്യുച്ചത്തില്‍ പ്രഘോഷിക്കുന്നു, ഞങ്ങളുടെ വിശ്വാസവും കുരിശും വിജയം വരിച്ചിരിക്കുന്നു,’ എന്ന കുറിപ്പുസഹിതമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘യുദ്ധകാലഘട്ടത്തില്‍ ജനിച്ച ഈ കുഞ്ഞുങ്ങളുടെ വികാരങ്ങളെ വിവരിക്കാന്‍ ഞാന്‍ അശക്തനാണ്. കാരണം ഒരിക്കല്‍പോലും അവര്‍ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. എങ്കിലും ഈശോ സംസാരിച്ചിരുന്ന അരമായ ഭാഷയില്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാനും അവിടുത്തേക്ക് സ്തുതിഗീതങ്ങള്‍ ആലപിക്കാന്‍ കഴിയുന്നതിന്‍റെയും ആഹ്ലാദത്തിലാണവര്‍,’ പ്രമുഖ മാധ്യമമായ ‘ക്രക്സി’ന് നല്‍കിയ അഭിമുഖത്തില്‍ ഫാ. ഷമാഷ വ്യക്തമാക്കി.

വൈകാരികമായ ഈ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സമീപ പ്രദേശത്തുനിന്ന് അനേകര്‍ ദൈവാലയത്തില്‍ എത്തിയതും ശ്രദ്ധേയമായി. സുരക്ഷാഭീഷണി നിലനില്‍ക്കുമ്പോഴും ഇറാഖീസഭയുടെ ഭാവി ശോഭനമാണെന്ന് വ്യക്തമാക്കുന്ന ആദ്യകുര്‍ബാന സ്വീകരണം വലിയ ആവേശമാണ് വിശ്വാസീസമൂഹത്തിന് നല്‍കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ ക്വാരഘോഷ് ഉള്‍പ്പെടെയുള്ള വിവിധ ദേവാലയങ്ങളിലും പ്രഥമ ദിവ്യകാരുണ്യ സ്വീകരണങ്ങള്‍ നടന്നിരുന്നു.

 

 

vox_editor

Recent Posts

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

17 hours ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

18 hours ago

5th Sunday_Ordinary Time_ലോകത്തിന്റെ പ്രകാശം (മത്താ 5:13-16)

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…

1 week ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…

2 weeks ago

4th Sunday_Ordinary Time_2026_സുവിശേഷഭാഗ്യങ്ങൾ (മത്താ 5:1-12)

ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…

2 weeks ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ഡോ.ആന്റെണി ജോർജ് പാട്ടപ്പറമ്പിലിന് ചരിത്രഭൂഷൺ പുരസ്‌കാരം

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…

2 weeks ago