
ജോസ് മാർട്ടിൻ
കൊച്ചി: ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ജനവിഭാഗങ്ങളെ വേർതിരിച്ചു കാണാനാവില്ല എന്ന പരമാർശം തിരുത്തുന്നതിന് സുപ്രീം കോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിൽ (കെ.ആർ.എൽ.സി.സി.).
ന്യൂനപക്ഷങ്ങൾക്ക് വിതരണം ചെയ്യുന്ന ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന കോടതി നിർദ്ദേശം സ്വീകാര്യമായിരുന്നെങ്കിലും, ന്യൂനപക്ഷങ്ങൾക്കിടയിലെ പിന്നാക്കാവസ്ഥ പരിഗണിച്ച് ഉപവിഭാഗങ്ങളായി വേർതിരിക്കാനാവില്ല എന്ന വിധിയിലെ പരാമർശം ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉളവാക്കുതായിരുന്നുവെന്നും കെ.ആർ.എൽ.സി.സി. വിലയിരുത്തുന്നു. കൂടാതെ ഇത് ലത്തീൻ കത്തോലിക്കരും ദലിത് ക്രൈസ്തവരും ഉൾപ്പെട്ട പിന്നോക്ക ക്രൈസ്തവരിൽ വലിയ ആശങ്ക ഉളവായിരുന്നുവെന്നും ചരിത്രപരമായ കാരണങ്ങളാൽ സാമൂഹികപരമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ഭരണഘടനയുടെ 15 (4), 16 (4) എന്നീ വകുപ്പുകൾ നല്കുന്ന പരിരക്ഷയെ നിരാകരിക്കുന്നതായിരുന്നു ഈ പരാമർശമെന്നും, ഇതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നതെന്നും കെ.ആർ. എൽ.സി.സി. വിവരിക്കുന്നു.
കെ.ആർ. എൽ.സി.സി.യും സമുദായത്തിലെ വിവിധ സംഘടനകളും ഉന്നയിച്ചിരുന്ന ആവശ്യത്തിലാണ് സർക്കാർ ഉചിതമായ തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളതെന്നും, കേരള സർക്കാരിന്റെ ഈ തീരുമാനത്തെ കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് പിന്തുണക്കുന്നുവെന്നും വ്യക്താവ് ജോസഫ് ജൂഡ് പത്രകുറിപ്പിൽ അറിയിച്ചു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.