
സ്വന്തം ലേഖകന്‍
നിനവേ: ആര്‍ത്തിരമ്പി വരുന്ന മിസൈല്‍ ആക്രണങ്ങള്‍ക്ക് നടുവിലും വിശ്വാസത്തെ ചേര്‍ത്ത് പിടിച്ച് ഇറാഖി ജനത. ഭീകരാക്രണങ്ങളുടെ നടുവിലും ഇറാഖി കത്തോലിക്കാ സഭ ഇന്ന് ആഹ്ളാദിക്കുന്നു. ക്രിസ്തുവിശ്വാസത്തെപ്രതി സഭ എവിടെയെല്ലാം പീഡിപ്പിക്കപ്പെടുന്നുവോ, അവിടെയെല്ലാം സഭ തഴച്ചുവളരും എന്ന സനാതന സത്യത്തിന് ഇതാ ഒരു പുതിയ തെളിവുകൂടി-
സംഘര്‍ഷ ഭരിതമായ നാളുകളില്‍ പ്രത്യാശയുടെ തിരിനാളമായി ഇറാഖി നഗരമായ ടെല്‍സ്കുഫിലെ സെന്‍റ് ജോര്‍ജ് കല്‍ദായ ദേവാലയത്തില്‍ 70 കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. വടക്കന്‍ ഇറാഖിലെ നിനവേ സമതലത്തില്‍ സ്ഥിതിചെയ്യുന്ന, കുര്‍ദിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശവും ഐസിസ് പിടിച്ചടക്കിയിരുന്നു.
ടല്‍സ്കുഫില്‍ സേവനം ചെയ്യുന്ന ഫാ. കരം ഷമാഷയാണ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ആദ്യകുര്‍ബാന സ്വീകരണത്തിന്‍റെ വിവരങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചത്. ‘ഏതാനും വര്‍ഷംമുമ്പ് ഐസിസിന്‍റെ ആക്രമണത്തിന് ഇരയായ സ്ഥലമാണിത്. എന്നാല്‍, ഇന്ന് അത്യുച്ചത്തില്‍ പ്രഘോഷിക്കുന്നു, ഞങ്ങളുടെ വിശ്വാസവും കുരിശും വിജയം വരിച്ചിരിക്കുന്നു,’ എന്ന കുറിപ്പുസഹിതമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘യുദ്ധകാലഘട്ടത്തില്‍ ജനിച്ച ഈ കുഞ്ഞുങ്ങളുടെ വികാരങ്ങളെ വിവരിക്കാന്‍ ഞാന്‍ അശക്തനാണ്. കാരണം ഒരിക്കല്‍പോലും അവര്‍ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. എങ്കിലും ഈശോ സംസാരിച്ചിരുന്ന അരമായ ഭാഷയില്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാനും അവിടുത്തേക്ക് സ്തുതിഗീതങ്ങള്‍ ആലപിക്കാന്‍ കഴിയുന്നതിന്‍റെയും ആഹ്ലാദത്തിലാണവര്‍,’ പ്രമുഖ മാധ്യമമായ ‘ക്രക്സി’ന് നല്‍കിയ അഭിമുഖത്തില്‍ ഫാ. ഷമാഷ വ്യക്തമാക്കി.
വൈകാരികമായ ഈ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സമീപ പ്രദേശത്തുനിന്ന് അനേകര്‍ ദൈവാലയത്തില്‍ എത്തിയതും ശ്രദ്ധേയമായി. സുരക്ഷാഭീഷണി നിലനില്‍ക്കുമ്പോഴും ഇറാഖീസഭയുടെ ഭാവി ശോഭനമാണെന്ന് വ്യക്തമാക്കുന്ന ആദ്യകുര്‍ബാന സ്വീകരണം വലിയ ആവേശമാണ് വിശ്വാസീസമൂഹത്തിന് നല്‍കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ ക്വാരഘോഷ് ഉള്‍പ്പെടെയുള്ള വിവിധ ദേവാലയങ്ങളിലും പ്രഥമ ദിവ്യകാരുണ്യ സ്വീകരണങ്ങള്‍ നടന്നിരുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.