
സ്വന്തം ലേഖകന്‍
വിന്നിപെഗ് (കാനഡ) : അള്‍ത്താരയില്‍ കയറി വൈദികന് നേരെ കത്തി ആക്രമണം നടത്തിയ പ്രതി പോലീസ് പിടിയില്‍ .
കാനഡയിലെ വിന്നിപെഗില്‍ പരിശുദ്ധ കുര്‍ബാന മധ്യേയാണ് വൈദികന് നേരെ ആക്രമണം നടന്നത്. കഴിഞ്ഞ ഞായറാഴ്ച ഹോളിഗോസ്റ്റ് ഇടവക വോലയത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 50 വയസ്സോളം പ്രായം വരുന്ന അക്രമി അള്‍ത്താരയില്‍ പ്രവേശിച്ച് കൈയ്യില്‍ ഒളിപ്പിച്ച കത്തിയെടുത്ത് വൈദികനെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ദിവ്യബലിയുടെ പ്രാരംഭമായി പ്രവേശനഗാനം പാടികൊണ്ടിരിക്കുമ്പോള്‍ വൈദികന്‍ ആള്‍ത്താരയിലേക്ക് പ്രവേശിച്ച ഉടനാണ് ആക്രമണം. 38 വയസ്സ് പ്രായമുള്ള വൈദികന്‍ തലനാരിഴക്ക് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അക്രമി കത്തി അള്‍ത്താരയില്‍ കുത്തി നിര്‍ത്തിയ ശേഷം അള്‍ത്താരയില്‍ സ്ഥാപിച്ചിരുന്ന കസേരയില്‍ ഇരുന്നു.
ദിവ്യബലിയുടെ തല്‍സമയ സംപ്രേഷണം നടന്നിരുന്നതിനാല്‍ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ പെട്ടെന്ന് തന്നെ അക്രമിയെ ഇടവക അംഗങ്ങളുടെ സഹായത്തോടെ പിടിച്ചുവെക്കുകയും പോലീസിന് കൈമാറുകയും ചെയ്തു.
പൗല്‍ ഒലുവിനിയ എന്നാണ് അക്രമി യുടെ പേര് എന്നാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത് .നിലവില്‍ കസ്റ്റഡിയില്‍ ഉള്ള പ്രതിക്കെതിരെ ആയുധം കയ്യില്‍ കരുതിയതിനും ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതിനും എതിരെയാണ് കേസ്. ആക്രമണത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയില്ലെങ്കിലും വൈദികനും ഇടവക അംഗങ്ങളും ഭയചകുലരാണ്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.