
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ ആധ്യാത്‌മിക കേന്ദ്രമായ വ്‌ളാങ്ങാ മുറി ലോഗോസ് പാസ്റ്ററൽ സെന്ററിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഇന്നലെ പുലർച്ചയോടെ സെന്ററിന്റെ പ്രധന ഗേറ്റിന് മുൻവശത്തായി സംഘം ചേർന്നെത്തിയ 100 ഓളം പേരാണ് ആക്രണത്തിന് പിന്നിലെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ പേയാട് മൈനർ സെമിനാരി പ്രീഫെക്‌ട് ഫാ. രാജേഷ് കുറിച്ചിയിൽ പറഞ്ഞു.
രൂപതാ ക്ലർ ജി & റിലീജിയസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന ദൈവ വിളി ക്യാമ്പിൽ പങ്കെടുക്കാനെത്തിയ പ്ലസ് 2 ക്ലാസിലെ പെൺകുട്ടികളടക്കം 150 ഓളം വിദ്യാർത്ഥികൾ തങ്ങിയിരുന്ന കെട്ടിടത്തിന് നേരെയാണ് സാമൂഹ്യ വിരുദ്ധർ ആക്രമണം അഴിച്ച് വിട്ടത്. ഗേറ്റ് തകർത്ത് അക്രമികൾ പാസ്റ്ററൽ സെന്ററിലേക്ക് കടന്ന സമയം റോഡിനിരുവശത്തുനിന്നും കെട്ടിടത്തിന് നേരെ ശക്‌തമായ കല്ലേറും ഉണ്ടായി. കല്ലേറിൽ രൂപതാ വിദ്യാഭ്യസകാര്യാലയം, നിഡ്‌സ്, ഡോർമെറ്ററി, കോറിഡോർ തുടങ്ങിയ ഇടങ്ങളിലെ ജന്നാല ചില്ലുകൾ തകർന്നു.
അക്രമണങ്ങൾ നടക്കുമ്പോൾ സെന്ററിനുള്ളിൽ ഒരു വൈദികനും രണ്ട് കന്യാസ്‌ത്രീകളും മാത്രമാണ് കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നത്. അക്രമി സംഘം ലോഗോസ് വളപ്പിൽ പ്രവേശിച്ചിട്ടും ആരും പുറത്തിറങ്ങിയിരുന്നില്ല, തുടർന്ന് വൈദികനെയും കന്യാസ്‌ത്രികളെയും മണിക്കൂറോളം ചീത്ത വിളച്ച സംഘം പുലർച്ചെ 3 മണിയോടെ സ്‌ഥലം വിട്ടു.
സംഭവമറിഞ്ഞ് ലോഗോസ് ഡയറക്‌ടർ ഡോ. സെൽവരാജൻ, റെക്‌ടർ ഡോ. ക്രിസ്‌തുദാസ് തോംസൺ, നിഡ്‌സ് ഡയറക്‌ടർ എസ്. എം. അനിൽകുമാർ, കെ.എൽ.സി.എ. പ്രസിഡന്റ് ഡി. രാജു, കെ.എൽ.സി.എ. സംസ്‌ഥാന സമിതി അംഗം സഹായദാസ്, കെ.എൽ.സി.ഡബ്ല്യൂ.എ. സംസ്‌ഥാന ജനറൽ സെക്രട്ടറി അൽഫോൺസ ആൽറ്റിസ് തുടങ്ങിയവർ സംഭവ സ്‌ഥിത്തെത്തി.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.