ഓർക്കുവാൻ… ഓമനിക്കുവാൻ… സ്വപ്നങ്ങളുണ്ടാകണം

"കാതലായ" പ്രവൃത്തിയാണോ ചെയ്യുക ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ചിന്തിക്കണം

മനുഷ്യൻ മനനം ചെയ്യുന്നവനാണ്. സവിശേഷമായ ബുദ്ധിയും, വിചാരവും, വികാരവും, ഭാവനയും, സിദ്ധിയും, സാധ്യതകളും ഉള്ളവനാണ് മനുഷ്യൻ. ഒറ്റപ്പെട്ട ദ്വീപല്ല. ഒരു സാമൂഹ്യജീവിയാണ്. ബന്ധങ്ങളിലൂടെ ഉള്ള വളർച്ച അനിവാര്യമാണ്. കൊണ്ടും കൊടുത്തും (give and take) ജീവിതം സമ്പന്നമാക്കേണ്ടവനാണ്. ആരും അന്യരല്ല എന്ന തിരിച്ചറിവ് നിധിപോലെ കാത്ത് സൂക്ഷിക്കേണ്ടവനാണ്. അതേസമയം, ആൾക്കൂട്ടത്തിന് നടുവിലും തനിയെ ആയിരിക്കുന്ന മിതത്വവും, ആത്മനിയന്ത്രണവും, ധ്യാനവും, സമചിത്തതയും കാത്തുസൂക്ഷിക്കുവാൻ കടമപ്പെട്ടവനാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും, അംഗീകരിക്കാനും അംഗീകരിക്കപ്പെടാനും ഉള്ള ആഗ്രഹം ജന്മസിദ്ധമാണ്. എന്നാൽ, അവന് ഈ സമൂഹത്തിൽ തനതായ ഒരു “ഇടം” കണ്ടെത്തുവാനുള്ള അവകാശവുമുണ്ട്.

മനുഷ്യ ജീവിതം ഒരു പിടി ഓർമ്മകളുടെ വസന്തമാണ്. ഒപ്പം ഒത്തിരി ദുഃഖ സ്മരണകളുടെ അയവിറക്കലുമാണ്. നമ്മുടെ പരിമിതമായ ജീവിതകാലഘട്ടത്തിൽ ഓർക്കുവാനും ഓമനിക്കാനും സ്വപ്നങ്ങൾ ഉണ്ടാകണം. പല സ്വപ്നങ്ങളും നമ്മുടെ ഉറക്കം കെടുത്തുന്നവയാണ്. സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടിയുള്ള നിരന്തരമായ പരിശ്രമവും ഉപാസനയുമാണ് സ്ഥിരോത്സാഹിയായ ഒരു മനുഷ്യനെ കർമ്മനിരതനാക്കുന്നത്. വൈതരണികളെ തരണം ചെയ്യാൻ ജീവശക്തി പകരുന്നത്. അതിജീവനത്തിന്റെ പുത്തൻ വാതായനങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. നമ്മെ ഓർക്കുവാൻ, നമുക്ക് ഓർക്കുവാൻ ഒത്തിരിപ്പേർ ഉണ്ടാകണം. നല്ല ബന്ധങ്ങൾ ഉണ്ടാകണം, സഹപാഠികൾ, സുഹൃത്തുക്കൾ, സഹോദരർ, രക്തബന്ധത്തിൽപ്പെട്ടവർ, ഗുരുക്കന്മാർ, ആത്മീയ ഉപദേശകർ etc.,etc.,etc. നാം ഈ ഭൂമിയിൽ ജീവിക്കുന്നു എന്നതിന്റെ തെളിവുകളാണത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ മനുഷ്യപ്പറ്റുള്ളവൻ ആയിരിക്കുക എന്നർത്ഥം. സ്വപ്നങ്ങൾക്ക് നമ്മുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഊർജം പകരാനുള്ള ശക്തിയുണ്ട്. സ്വപ്നങ്ങൾ ഉറക്കത്തിൽ കാണുന്നതല്ല, എന്നറിയാമല്ലോ? ഉണർവിൽ നമ്മെ ഉത്തേജിപ്പിക്കുന്ന സ്വപ്നങ്ങൾ കാണണം. (ലക്ഷ്യബോധം, ഉൾക്കാഴ്ച, ദീർഘവീക്ഷണം).

ജീവിതത്തെ ക്രിയാത്മകമായും, ഭാവാത്മകമായും (+ve) സുരഭില സുന്ദരമാക്കിമാറ്റുവാൻ “കാതലായ” ഒരു പ്രവർത്തി ഉണ്ടാവണം. പലപ്പോഴും ഉപരിപ്ലവമായ പ്രവർത്തനങ്ങളാണ് നാം ചെയ്തുകൂട്ടുന്നത്. മടിയന്റെ മനസ്സ് പിശാചിന്റെ പണിപ്പുരയാണെന്ന പഴമൊഴി വിസ്മരിക്കരുത്. ജീവിതത്തെ വിലയിരുത്തുമ്പോൾ ഓർക്കുവാൻ ഒത്തിരിപ്പേരെ (അടുത്തും അകലത്തിലും) നാം സമ്പാദിച്ചിട്ടുണ്ടോ? ചിന്തിക്കണം. അല്ലെങ്കിൽ ഇനി അങ്ങോട്ട് പരിശ്രമിക്കുകയും, പരിശീലിക്കുകയും വേണം. “കാതലായ” പ്രവൃത്തിയാണോ ചെയ്യുക ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ചിന്തിക്കണം. കഴിഞ്ഞകാലങ്ങളിൽ പ്രസ്തുത മൂല്യങ്ങൾ വളർത്തിയെടുക്കുവാൻ പരാജയപ്പെട്ടു പോയിട്ടുണ്ടെങ്കിൽ ഇനിയുള്ള യത്നം അതിനായിരിക്കട്ടെ. മേൽപ്പറഞ്ഞ ബോധ്യങ്ങളിൽ ആഴപ്പെടാത്ത ജീവിതം ഇരുകാലി മൃഗങ്ങളുടെ തലത്തിലേക്ക് നമ്മെ കൊണ്ടുപോകും. ജാഗ്രത!!!

vox_editor

Share
Published by
vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

5 hours ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

4 weeks ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

4 weeks ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago