
സ്വന്തം ലേഖകന്‍
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സംഘ (കെ.സി.ബി.സി) പ്രസിഡന്‍റും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ മെത്രാപ്പോലീത്തയുമായ സൂസൈപാക്യം പിതാവിന്‍റെ പൗരോഹിത്യത്തിന്റെ 50- ാം വാര്‍ഷികം കേരള സഭ ഒന്നായി ദിവ്യബലി അര്‍പ്പിച്ച് ആഘോഷിച്ചു.
തൃശൂര്‍ അതിരൂപത മെത്രാപോലീത്ത ആന്‍ഡ്രൂസ് താഴത്ത് പിതാവ് വചന സന്ദേശം നല്‍കി. കെ.സി.ബി.സി. സമ്മേളനം നടക്കവേ കൊച്ചി പാലാരിവട്ടം പി.ഓ.സി.യില്‍ നടന്ന ദിവ്യബലിക്ക് കേരള സഭയിലെ 3 റീത്തുകളിലെയും മെത്രാന്മാര്‍ നേതൃത്വം നല്‍കി.
റോമിലെ അഡ്ലിമിയ സന്ദര്‍ശനത്തിന് ശേഷം കേരളത്തില്‍ മടങ്ങിയെത്തിയ പിതാവ് പനിബാധിക്കുകയും തുടര്‍ന്ന്, അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം അത്ഭുതകരമായ സൗഖ്യത്തിലേയ്ക്ക് തിരിച്ചു വന്നത് കേരള സഭയും സഭാ പിതാക്കന്‍മാരും പ്രാര്‍ത്ഥനയോടെയാണ് കണ്ടത്.
തുടര്‍ന്ന്, കഴിഞ്ഞ ആഴ്ച നടന്ന കെആര്‍എല്‍സിസി തെരെഞ്ഞെടുപ്പില്‍ ആരോഗ്യ കാരണങ്ങളാൽ തുടരാന്‍ താല്‍പ്പര്യമില്ലെന്നറിയിച്ച പിതാവിന്റെ ഇഷ്ടം അനുസരിച്ചായിരുന്നു പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുത്തത്. അത്ഭുത സൗഖ്യത്തിനു ശേഷം പിതാവ് പങ്കെടുക്കുന്ന കെസിബിസി സമ്മേളനമെന്ന പ്രത്യേകതയും പിഓസിയില്‍ നടക്കുന്ന യോഗത്തിനുണ്ട്.
1969 ഡിസംബര്‍ 20 -നായിരുന്നു സൂസൈപാക്യം പിതാവിന്റെ പൗരോഹിത്യ സ്വീകരണം.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.