
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ഡിസംബര്‍ 12 – ന് ബ്രസീലിലെ കാമ്പീനസ് ഭദ്രാസന ദേവാലയത്തിൽ ദിവ്യബലിയില്‍ പങ്കെടുത്തിരുന്നവരെ വെടിവെച്ചു വീഴ്ത്തിയതിൽ അതീവ ദുഃഖത്തോടെ പാപ്പാ.
നാലു പേര്‍ കൊല്ലപ്പെടുകയും അനേകര്‍ക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമത്തില്‍ മരണമടഞ്ഞവരെ ഫ്രാന്‍സിസ് പാപ്പാ ദൈവിക കാരുണ്യത്തിനു സമര്‍പ്പിക്കുകയും, അവരുടെ കുടുംബാംഗങ്ങളെയും കാമ്പീനസ് അതിരൂപതാംഗങ്ങളെയും അനുശോചനം അറിയിക്കുകയും ചെയ്തു. മുറിപ്പെട്ടവരുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതായും പാപ്പാ തന്റെ സന്ദേശത്തിലൂടെ അറിയിച്ചു.
വേദനയുടെയും ഭീതിയുടെയും ഈ നിമിഷങ്ങളില്‍ ഉത്ഥിതനായ ക്രിസ്തുവില്‍ പ്രത്യാശ അര്‍പ്പിക്കണമെന്നും, പ്രതികാരത്തിന്‍റെയും വിദ്വേഷത്തിന്‍റെയും ക്രൂരതയ്ക്കെതിരെ ക്രൈസ്തവമനസ്സുകളില്‍ ക്ഷമയുടെയും സ്നേഹത്തിന്‍റെയും ചിന്തകള്‍ ആത്മധൈര്യം വളര്‍ത്തട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.
സാവോ പാവളോയില്‍നിന്നും 100 കി.മി. അകലെ അമലോത്ഭവനാഥയുടെ നാമത്തിലുള്ള കാമ്പീനസ് ഭദ്രാസന ദേവാലയത്തിലാണ് ബുധനാഴ്ച, ഗ്വാദലൂപെ നാഥയുടെ തിരുനാളില്‍ മദ്ധ്യാഹ്നത്തില്‍ നടന്ന ദിവ്യബലിയുടെ അന്ത്യത്തില്‍ അജ്ഞാതനായ മനുഷ്യന്‍ നിര്‍ദ്ദോഷികളായവരെ വെടിവെച്ചു വീഴ്ത്തിയത്.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.