
അനിൽ ജോസഫ്
മാറനല്ലൂര്‍: മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തിലാണ് ‘നന്‍മ മരം’ പൂത്തുലയുന്നത്. ആഗമനകാലം തുടങ്ങിയതോടെയാണ് മരത്തിന്‍റെ ശിഖരങ്ങളില്‍ നന്‍മയുടെ പൂക്കള്‍ വിരിഞ്ഞ് തുടങ്ങിയത്.
ക്രിസ്മസ് കാലത്ത് ഓരോ ആഴ്ചയും ചെയ്യുന്ന ‘നന്‍മ പ്രവര്‍ത്തികള്‍’ ശിഖരങ്ങളില്‍ പൂത്തുലയുമ്പോള്‍ പൂക്കളായി വിരിയുന്നത് ഒരു പുതിയ സംസ്ക്കാരം കൂടിയായി.
മതബോധനത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന നന്‍മ മരത്തിന്‍റെ ആശയം ഇടവകയുടെ സഹവികാരി അലക്സച്ചന്‍റേതാണ്. ക്രിസ്മസിന് എന്താണ് വ്യത്യസ്തമായി ചെയ്യുകയെന്ന ചിന്തയാണ് നന്‍മ മരത്തിന് പിന്നില്‍.
ഇടവകയിലെ എല്‍.കെ.ജി. ക്കാരന്‍ മുതല്‍ വയോധികര്‍ വരെ നന്‍മകളെ പൂക്കളായി വിരിയിക്കാന്‍ തുടങ്ങിയതോടെ നന്‍മനിറഞ്ഞ ക്രിസ്മസിന് പടര്‍ന്ന് പന്തലിക്കുകയാണ് ക്രിസ്മസ് കാലത്തെ ‘നന്‍മ മരം’.
മരത്തില്‍ വിരിയിക്കേണ്ട നന്‍മയെക്കിറിച്ച് ചിലര്‍ക്ക് ആശയക്കുഴപ്പമുണ്ടായെങ്കിലും, വീട്ടില്‍ അപ്പനെയും അമ്മയും സഹായിക്കുന്നതു മുതല്‍ ക്രിസ്മസ്കാലത്ത് പ്രകൃതിയെ സംരക്ഷിക്കാന്‍ മരം നട്ടാല്‍പ്പോലും അത് നന്‍മയാണെന്ന് അച്ചന്‍റെ ഉപദേശം. പിന്നെ ആരും മടിച്ചില്ല സാഹായങ്ങളുടെയും സഹായികളുടെയും വലിയ നിര നീളുകയാണ് നല്‍മ മരച്ചുവട്ടില്‍.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.