
അനിൽ ജോസഫ്
മാറനല്ലൂര്‍: മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തിലാണ് ‘നന്‍മ മരം’ പൂത്തുലയുന്നത്. ആഗമനകാലം തുടങ്ങിയതോടെയാണ് മരത്തിന്‍റെ ശിഖരങ്ങളില്‍ നന്‍മയുടെ പൂക്കള്‍ വിരിഞ്ഞ് തുടങ്ങിയത്.
ക്രിസ്മസ് കാലത്ത് ഓരോ ആഴ്ചയും ചെയ്യുന്ന ‘നന്‍മ പ്രവര്‍ത്തികള്‍’ ശിഖരങ്ങളില്‍ പൂത്തുലയുമ്പോള്‍ പൂക്കളായി വിരിയുന്നത് ഒരു പുതിയ സംസ്ക്കാരം കൂടിയായി.
മതബോധനത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന നന്‍മ മരത്തിന്‍റെ ആശയം ഇടവകയുടെ സഹവികാരി അലക്സച്ചന്‍റേതാണ്. ക്രിസ്മസിന് എന്താണ് വ്യത്യസ്തമായി ചെയ്യുകയെന്ന ചിന്തയാണ് നന്‍മ മരത്തിന് പിന്നില്‍.
ഇടവകയിലെ എല്‍.കെ.ജി. ക്കാരന്‍ മുതല്‍ വയോധികര്‍ വരെ നന്‍മകളെ പൂക്കളായി വിരിയിക്കാന്‍ തുടങ്ങിയതോടെ നന്‍മനിറഞ്ഞ ക്രിസ്മസിന് പടര്‍ന്ന് പന്തലിക്കുകയാണ് ക്രിസ്മസ് കാലത്തെ ‘നന്‍മ മരം’.
മരത്തില്‍ വിരിയിക്കേണ്ട നന്‍മയെക്കിറിച്ച് ചിലര്‍ക്ക് ആശയക്കുഴപ്പമുണ്ടായെങ്കിലും, വീട്ടില്‍ അപ്പനെയും അമ്മയും സഹായിക്കുന്നതു മുതല്‍ ക്രിസ്മസ്കാലത്ത് പ്രകൃതിയെ സംരക്ഷിക്കാന്‍ മരം നട്ടാല്‍പ്പോലും അത് നന്‍മയാണെന്ന് അച്ചന്‍റെ ഉപദേശം. പിന്നെ ആരും മടിച്ചില്ല സാഹായങ്ങളുടെയും സഹായികളുടെയും വലിയ നിര നീളുകയാണ് നല്‍മ മരച്ചുവട്ടില്‍.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.