
അനുദിന മന്നാ
യാക്കോ :- 4: 13- 17 യോഹ :- 14: 6
“ചെയ്യണ്ട നന്മ ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു.”
നന്മയേതെന്നും തിന്മയേതെന്നും തിരിച്ചറിഞ്ഞു, നന്മ മാത്രം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ വിളിക്കപ്പെട്ടവരാണ് നാം. നന്മതിന്മകളടങ്ങിയ സമൂഹത്തിൽ ജീവിക്കുന്നവരാണ് നാമോരുരുത്തരും. അങ്ങനെയുള്ള ഈ സമൂഹത്തിൽ ജീവിക്കുമ്പോൾ നന്മ ഏതാണെന്ന് തിരിച്ചറിയുകയും അത് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം നാം പാപം ചെയ്യുന്നു.
സ്നേഹമുള്ളവരെ, നന്മ ഏതാണെന്നു തിരിച്ചറിയുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോൾ നമുക്ക് ദൈവാനുഗ്രഹവും, മനഃസുഖവും ലഭിക്കുന്നതോടൊപ്പം പാപത്തിൽനിന്നകന്നു ജീവിക്കാൻ സാധിക്കുകയും ചെയ്യുന്നു. നന്മ ഏതാണെന്നു തിരിച്ചറിയുകയും, ആ തിരിച്ചറിഞ്ഞ നന്മ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തപ്പോൾ തന്റെ സഹോദരങ്ങളിൽ ക്രിസ്തുവിന്റെ മുഖം ദർശിച്ച ഒരമ്മ ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്നു. കൊൽക്കത്തയിലെ പാവങ്ങളുടെയും, അനാഥരുടെയും വേദനകൾ ഒപ്പിയെടുത്തുകൊണ്ട് പാവങ്ങളുടെ അമ്മയായി മാറിയ വിശുദ്ധ മദർ തെരേസ.
നന്മ ഏതാണെന്നറിയുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്ത ഈ അമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് നന്മകൾ തിരിച്ചറിയുകയും തിരിച്ചറിഞ്ഞവ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുകയെന്നത് തന്നെയാണ്. ആയതിനാൽ, നമ്മുടെ ജീവിതാവസ്ഥയിൽ നിന്നുകൊണ്ട് ചെയ്യേണ്ട നന്മകൾ മനസ്സിലാക്കി അവ ചെയ്യുകയും അങ്ങനെ പാപത്തിൽനിന്നകന്ന് ജീവിക്കാനായും നമുക്ക് പരിശ്രമിക്കാം.
നാം ദിവ്യബലി അർപ്പിക്കാൻ പ്രവേശിക്കുമ്പോൾ; വിചാരത്താലും, വാക്കാലും, പ്രവർത്തിയാലും, ഉപേക്ഷയാലും ഞാൻ വളരെയേറെ പാപം ചെയ്തുപോയി എന്ന് സർവ്വശക്തനായ ദൈവത്തോടും, നമ്മുടെ സഹോദരങ്ങളോടും നാം ഏറ്റുപറയ്യുമ്പോൾ മനസ്സ് തുറന്നു നമ്മുടെ പാപങ്ങൾ ഏറ്റുപറയുകയും കർത്താവായ ദൈവത്തോട് മാപ്പപേക്ഷിക്കുകയും ചെയ്യാം.
കാരുണ്യവാനായ ദൈവമേ, ചെയ്യേണ്ട നന്മകൾ മനസ്സിലാക്കി ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമേയെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.