
സ്വന്തം ലേഖകന്‍
തിരുവനന്തപുരം (വിതുര) : കിഴക്കിന്‍റെ കാല്‍വരിയെന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമലയുടെ 65 -ാമത് തീര്‍ഥാനടത്തിന് തിരിതെളിഞ്ഞു.
നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് തിര്‍ഥാടന പതാക ഉയര്‍ത്തി. ഇക്കൊല്ലം ആദ്യഘട്ട തീര്‍ഥാടനം 4 ദിവസവും രണ്ടാംഘട്ടം ദുഖവെളളിയിലുമായി നടക്കും. വിശുദ്ധ കുരിശ് സിനഡാത്മക പാതയില്‍ സഹചാരി എന്നതാണ് ഇക്കൊല്ലത്തെ തീര്‍ഥാടന ആപ്തവാക്യം.
കുരിശുമല റെക്ടര്‍ ഫാ.എസ് എം അനില്‍കുമാറിന്‍റെ നേതൃത്വത്തിലാണ് ഇക്കൊല്ലത്തെ തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. വിവിധ ദിവസങ്ങളില്‍ ദിവ്യബലികളും കുരിശിന്‍റെ വഴി പ്രാര്‍ഥനകളും ക്രമീകരിച്ചിട്ടുണ്ട്. തീര്‍ഥാടകരായി എത്തുന്നവര്‍ക്ക് കെഎല്‍സിഎ പാഥേയം എന്ന പേരില്‍ ഉച്ചഭക്ഷണം ക്രമികരിച്ചിട്ടുണ്ട്.
നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ അല്‍മായ സംഘടനകളും ഈ ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ കുരിശുമലയില്‍ ക്രമീകരിച്ചിട്ടുണ്ട്.
കുരിശുമല ഡയറക്ടര്‍ മോണ്‍. റൂഫസ് പയസലിനും വിവിധ കമ്മറ്റി അംഗങ്ങളും തിര്‍ഥാടനത്തിന്‍റെ സുഗമമായ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നുണ്ട്.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.