
സ്വന്തം ലേഖകന്‍
തിരുവനന്തപുരം (വിതുര) : കിഴക്കിന്റെ കാല്‍വരിയെന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമലയുടെ 65 -ാമത് തീര്‍ഥാനടത്തിന് തിരിതെളിഞ്ഞു.
നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് തിര്‍ഥാടന പതാക ഉയര്‍ത്തി. ഇക്കൊല്ലം ആദ്യഘട്ട തീര്‍ഥാടനം 4 ദിവസവും രണ്ടാംഘട്ടം ദുഖവെളളിയിലുമായി നടക്കും. വിശുദ്ധ കുരിശ് സിനഡാത്മക പാതയില്‍ സഹചാരി എന്നതാണ് ഇക്കൊല്ലത്തെ തീര്‍ഥാടന ആപ്തവാക്യം.
കുരിശുമല റെക്ടര്‍ ഫാ.എസ് എം അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് ഇക്കൊല്ലത്തെ തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. വിവിധ ദിവസങ്ങളില്‍ ദിവ്യബലികളും കുരിശിന്റെ വഴി പ്രാര്‍ഥനകളും ക്രമീകരിച്ചിട്ടുണ്ട്. തീര്‍ഥാടകരായി എത്തുന്നവര്‍ക്ക് കെഎല്‍സിഎ പാഥേയം എന്ന പേരില്‍ ഉച്ചഭക്ഷണം ക്രമികരിച്ചിട്ടുണ്ട്.
നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ അല്മായ സംഘടനകളും ഈ ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ കുരിശുമലയില്‍ ക്രമീകരിച്ചിട്ടുണ്ട്.
കുരിശുമല ഡയറക്ടര്‍ മോണ്‍. റൂഫസ് പയസലിനും വിവിധ കമ്മറ്റി അംഗങ്ങളും തിര്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നുണ്ട്.
ആഗമനകാലം ഒന്നാം ഞായർ ആഗമനകാലം ആരംഭിക്കുന്നു. സമീപിക്കുക, നേരെ നടക്കുക, തിരികെ വരുക എന്നീ ആഹ്വാനങ്ങൾ ദൈവം, സഹജർ, ഹൃദയത്തിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
This website uses cookies.