അനിൽ ജോസഫ്
വിതുര: ‘കിഴക്കിന്‍റെ കാല്‍വരി’ എന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ 10 മുതല്‍ ഓശാന ഞായറായ ഏപ്രില്‍ 14-നും, ദുഖവെളളി ദിനമായ 19-നുമാണ് തീര്‍ഥാടനം ഒരുക്കിയിരിക്കുന്നത്. “വിശുദ്ധ കുരിശ് സാര്‍വത്രിക സഭയുടെ സ്രോതസ്” എന്നതാണ് ഇത്തവണത്തെ തീര്‍ത്ഥാടന ആപ്തവാക്യം.
തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി മതസൗര്‍ഹാര്‍ദ സമ്മേളനം, സഭാഐക്യ സമ്മേളനം, സാസ്കാരിക കൂട്ടായ്മ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും ബോണക്കാട് അമലോത്ഭവമാതാ ദേവാലയത്തില്‍ സമൂഹ ദിവ്യബലിയും കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പിയാത്ത വന്ദനവും ക്രമീകരിച്ചിട്ടുണ്ട്.
ഏപ്രില്‍ പത്തിന് തീര്‍ഥാടനത്തിന് മുന്നോടിയായി രാവിലെ നൂറ്കണക്കിന് മരിയ ഭക്തര്‍ പങ്കെടുക്കുന്ന ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം സംഘടിപ്പിക്കുന്ന ജപമാല പദയാത്ര ബോണക്കാടിലേക്ക് ഉണ്ടാവും. തുടര്‍ന്ന്, നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.
തീര്‍ത്ഥാടന ദിനങ്ങളില്‍ വിവിധ സഭാവിഭാഗങ്ങളുടെ മേലദ്ധ്യക്ഷന്‍മാര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ബോണക്കാട് നടക്കുന്ന വിവിധ ശുശ്രൂഷകള്‍ക്കും കുരിശിന്‍റെ വഴി പ്രാര്‍ത്ഥനയ്ക്കും നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ ശുശ്രൂഷ പ്രതിനിധികൾ നേതൃത്വം നല്‍കും.
തീര്‍ത്ഥാടനത്തിന്‍റെ രക്ഷാധികാരി നെയ്യാറ്റിന്‍കര രൂപതാ ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവലാണ്. വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസാണ് സഹരക്ഷാധികരി. നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍ രക്ഷാധികാരിയും ഫ്രാന്‍സി അലോഷ്യസ് ജനറല്‍ കണ്‍വീനറുമായി 101 അംഗ തീര്‍ഥാടന കമ്മറ്റി രൂപീകരിച്ചു. കുരിശുമല റെക്ടര്‍ ഫാ.ഡെന്നിസ് മണ്ണൂരിന്‍റെ നേതൃത്വത്തിലാണ് ഇത്തവണത്തെ തീര്‍ഥാടനം.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
This website uses cookies.