അനില്‍ ജോസഫ്
വിതുര: കിഴക്കിന്‍റെ കാല്‍വരിയെന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമലയില്‍ കുരിശിന്‍റെ മഹത്വീകരണ തിരുനാളിന് ഭക്തി സാന്ദ്രമായ തുടക്കം. ഇന്ന് രാവിലെ 10 മണിമുതല്‍ നടന്ന കുരിശിന്‍റെ മഹത്വീകരണ ശുശ്രൂഷകള്‍ക്ക് നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലീന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കുരിശുമല റെക്ടര്‍ ഫാ.ഡെന്നിസ് മണ്ണുര്‍, വിതുര ദൈവപരിപലന ഇടവക വികാരി ഫാ.സെബാസ്റ്റ്യന്‍ കണിച്ച് കുന്നത്ത്, സഹവികാരി ഫാ.അനൂപ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
11-ന് വെളളറട തെക്കന്‍ കുരിശുമലയിലേക്ക് കേരളാ ലാറ്റിന്‍ കാത്തലിക് യൂത്ത് മുവ്മെന്‍റിന്‍റെ നേതൃത്വത്തില്‍ വിശുദ്ധ കുരിശിന്‍റെ പ്രയാണം നടന്നു. പ്രായണത്തിനുളള കുരിശ് റെക്ടര്‍ ഫാ.ഡെന്നിസ് മണ്ണൂര്‍ മോണ്‍. റൂഫസ് പയസലീന് കൈമാറി പ്രയാണം ഉദ്ഘാടനം ചെയ്യ്തു.
യുവജനദിനമായി ആചരിക്കുന്ന നാളെ “കുരിശ് അനുരജ്ഞനത്തിന്‍റെ സ്രോതസ്” എന്ന വിഷയത്തില്‍ ധ്യാനവും വചന പ്രഘോഷണവും നടക്കും. കുളപ്പട ബഥനി ആശ്രമം ഡയറക്ടര്‍ ഫാ.ഡൊമനിക്ക് മൂഴിക്കര ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും.
ഉച്ചക്ക് 3-ന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് രൂപതാ അല്‍മായ ശുശ്രൂഷ ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
ആഘോഷങ്ങളുടെ സമാപന ദിനമായ ഞായറാഴ്ച രാവിലെ 11- ന് ഭക്തി നിര്‍ഭരമായ കുരിശിന്‍റെ വഴി പ്രാര്‍ഥന നടക്കും, 3 മണിക്ക് നടക്കുന്ന സമാപന സമൂഹബലിക്ക് നെയ്യാറ്റിന്‍കര രൂപതാ ശുശ്രൂഷ ഡയറക്ടര്‍ മോണ്‍.വി.പി.ജോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.