
നെയ്യാറ്റിന്‍കര ; ബോണക്കാട് കുരിശുമലയില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സ്‌ഥാപിച്ച മരക്കുരിശ് സ്‌ഫോടനത്തിലൂടെ തകര്‍ത്ത സംഭവത്തില്‍ സര്‍ക്കാര്‍ നിസംഗതയില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് തുടക്കം കുറിക്കുന്നു.
വരുന്ന 18 ന് നെയ്യാറ്റിന്‍കര രൂപതാ പ്രദേശത്തെ മൂന്ന് താലൂക്ക് ഓഫീസുകള്‍ ഉപരോധിച്ച് കൊണ്ടാണ് വീണ്ടും രൂപത സമര പരമ്പരക്ക് തുടക്കം കുറിക്കുന്നത്. കുരിശ് തകര്‍ത്ത സംഭവത്തെ മിന്നലിലൂടെ തകര്‍ന്നതെന്ന വ്യാജ പ്രചരണം നടത്തിയ പോലീസ് ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക , ബോണക്കാട് കുരിശുമലയില്‍ തീര്‍ഥാടത്തിന് വിലക്കുണ്ടെന്ന് തെറ്റായ പ്രചരണം നടത്തുന്ന വനം വകുപ്പിലെ റെയ്‌ഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക , വനം വകുപ്പും പോലീസും വൈദികര്‍ക്കെതിരെയും വിശ്വാസികള്‍ക്കെതിരെയും രജിസ്റ്റര്‍ ചെയ്തിട്ടുളള കളള കേസുകള്‍ പിന്‍വലിക്കുക, ഭരണഘടന അനുവദിക്കുന്ന ആരാധനാ സ്വാതന്ത്ര്യം ബോണക്കാടില്‍ ഉറപ്പ് വരുത്തുക . ബോണക്കാടില്‍ തുടര്‍ച്ചയായി കുരിശുകള്‍ തകര്‍ക്കുന്ന വര്‍ഗ്ഗീയ ശക്‌തികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരിക തുടങ്ങിയുളള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സമരത്തിന് തുടക്കം കുറിക്കുന്നത്.
സമര പരിപാടികള്‍ക്കായി ശനിയാഴ്‌ച ബിഷപ്‌സ് ഹൗസില്‍ കൂടിയ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ രൂപതയെ 3 ആയി തിരിച്ച് 18 ന് നടക്കുന്ന താലൂക്ക് ഓഫീസ് ഉപരോധം ശക്‌തമാക്കാനുളള തീരുമാനമെടുത്തു. രൂപതയുടെ 11 ഫൊറോനകളില്‍ നെയ്യാറ്റിന്‍കര നടക്കുന്ന ഉപരോധത്തില്‍ ബാലരാമപുരം ,വ്‌ളാത്താങ്കര , ഉണ്ടന്‍കോട് , പാറശാല ഫൊറോനകളിലെയും കാട്ടാക്കടയിലെ ഉപരോധത്തിന് കാട്ടാക്കട , കട്ടയ്‌ക്കോട്,പെരുങ്കടവിള ഫൊറോനകളിലെയും നെടുമങ്ങാട്ടെ ഉപരോധത്തില്‍ ചുളളിമാനൂര്‍ ,നെടുമങ്ങാട്, ആര്യനാട് ഫൊറോനകളിലെയും വിശ്വാസികള്‍ അണി നിരക്കും . നെയ്യാറ്റിന്‍കരയിലെ ഉപരോധത്തിന് ബാലരാമപുരം കെഎല്‍സിഎ പ്രസിഡന്റ് വികാസ്‌കുമാറും കാട്ടാക്കടയില്‍ രൂപതാ കെഎല്‍സിഎ രാഷ്‌ട്രീയ കാര്യ സമിതി കണ്‍വീനര്‍ എംഎം അഗസ്റ്റിനും നെടുമങ്ങാട്ട് ഫോറോന പ്രസിഡന്റ് ബിജുവിനെയും കണ്‍വീനര്‍ മാരായി തെരെഞ്ഞെുടത്തു.
നെയ്യാറ്റിന്
കൂടാതെ ഈ ആഴ്‌ച കര്‍ദിനാള്‍ മാര്‍ ക്ലിമിസ് കാതോലിക്കാ ബാവ , ആര്‍ച്ച് ബിഷപ് ഡോ.എം സൂസപാക്യം , സിഎസ്‌ഐ ബിഷപ് റവ.ധര്‍മ്മരാജ് റസാലം ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ തുടങ്ങിയവര്‍ തുരുവനന്തപുരത്ത് കുരിശ് തകര്‍ത്ത സംഭവത്തില്‍ ചര്‍ച്ച നടത്തും. ജനുവരിയില്‍ വിശ്വാസികള്‍ സെക്രട്ടറിയേറ്റ് വളഞ്ഞ് കൊണ്ടുളള വന്‍ പ്രക്ഷോഭത്തിനും പാസ്റ്ററല്‍ കൗണ്‍സില്‍ രൂപം കൊടുത്തിട്ടുണ്ട്.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.