Categories: Kerala

ബോണക്കാട്‌ കുരിശുമല സന്ദര്‍ശിച്ച വൈദികരുടെയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പേരില്‍ വനം വകുപ്പ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യ്‌തു

ബോണക്കാട്‌ കുരിശുമല സന്ദര്‍ശിച്ച വൈദികരുടെയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പേരില്‍ വനം വകുപ്പ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യ്‌തു

നെയ്യാറ്റിന്‍കര ; ബോണക്കാട്‌ കുരിശുമല സന്ദര്‍ശിച്ച വൈദികരുടെയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പേരില്‍ വനം വകുപ്പ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ കുരിശുമല സന്ദര്‍ശിച്ച വിശ്വാസികള്‍ മരക്കുരിശ്‌ സ്‌ഫോടനത്തിലൂടെ തകര്‍ത്ത സംഭവം പുറംലോകത്തെ അറിയിച്ചത്‌ തുടര്‍ന്ന്‌ അടിയന്തര യോഗം വിളിച്ച ശേഷമാണ്‌ രൂപതയില്‍ നിന്നുളള പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുളള ഉന്നത തല സംഘം കുരിശുമല സന്ദര്‍ശിച്ചത്‌. കുരിശുമലയിലേക്ക്‌ പോകാന്‍ വിലക്കുകളൊന്നും തന്നെ ഇല്ലെങ്കിലും തിരുവനന്തപുരം ഡിഎഫ്‌ഓ ക്കും പരുത്തിപളളി റെയ്‌ഞ്ച്‌ ഓഫീസര്‍ക്കും കുരിശുമലയിലേക്ക്‌ പോകാന്‍ അനുവദിക്കണമെന്ന കത്തുകള്‍ നല്‍കിയിരുന്നു .

എന്നാല്‍ ബുധനാഴ്‌ച കാണിത്തടം ചെക്‌പോസ്റ്റിലെ രജിസ്റ്ററില്‍ പേരുകള്‍ രേഖപ്പെടുത്തിയ 3 വൈദികരുടെയും 14 വിശ്വാസികളുടെയും പേരിലാണ്‌ വനം വകുപ്പ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌. മന്ത്രിതല ചര്‍ച്ചയില്‍ വനം വകുപ്പ്‌ വൈദികര്‍ക്കെതിരെയും വിശ്വാസികള്‍ക്കെതിരെയും എടുത്തിട്ടുളള കേസുകള്‍ പിന്‍വലിക്കുമെന്ന്‌ ധാരണയായെങ്കിലും പിന്നീട്‌ ഫാ.സെബാസ്റ്റ്യന്‍ കണിച്ച്‌കുന്നത്തിനെയും വിശ്വാസികളെയും പരുത്തിപളളി റെയ്‌ഞ്ച്‌ ഓഫീസില്‍ വിളിച്ച്‌ വരുത്തി റെയ്‌ഞ്ച്‌ ഓഫീസര്‍ ദിവ്യാറോസ്‌ മാനസികമായി പീഡിപ്പിക്കുകയും പ്രായപൂര്‍ത്തിയാവാത്ത 2 പ്ലസ്‌ ടു വിദ്യാര്‍ഥികളെ ഉള്‍പ്പെടെ മുറിയില്‍ അടച്ചിട്ട്‌ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

അന്ന്‌ സംഭവം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട്‌ മന്ത്രിയെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാനല്ല എന്നെ ഇവിടെ നിയോഗിച്ചിരിക്കുന്നതെന്നായിരുന്നു റെയ്‌ഞ്ച്‌ ഓഫീസറുടെ മറുപടി.ഇത്രയും ധാര്‍ഷ്‌ട്യത്തോടെ സര്‍ക്കാരിന്റെ തീരുമാനങ്ങളെപ്പോലും വെല്ല്‌ വിളിച്ച്‌ തുടരുന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരെ ഇനിയും നടപടി സ്വീകരിക്കാത്തതും സര്‍ക്കാരിന്റെ ബലഹീനതയെയാണ്‌ സൂചിപ്പിക്കുന്നത്‌. ബുധനാഴ്‌ച കുരിശുമലയിലെത്തിയ വൈദികര്‍ക്കെതിരെയും വിശ്വാസികള്‍ക്കെതിരെയും എടുത്തിട്ടുളള കേസുകളെ പറ്റി ഈ ആഴ്‌ച ബിഷപ്‌സ്‌ ഹൗസില്‍ വിളിച്ചിരിക്കുന്ന യോഗം ചര്‍ച്ചചെയ്യുമെന്ന്‌ മോണ്‍.ജി.ക്രിസ്‌തുദാസ്‌ അറിയിച്ചു.

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

5 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago