വിതുര: ഇന്നലെ ബോണക്കാട് കുരിശുമലയിലേക്കെത്തി യ നെയ്യാറ്റിൻകര രൂപതയിലെ വൈദികർക്കും സന്യസ്‌തർക്കും നേരെ നിഷ്‌ഠൂരമായാണ് പോലീസ് ഇടപെട്ടത്. ഡി.വൈ.എസ്.പി.യുമായി ചർച്ചകൾ നടക്കുന്നതിനിടയിൽ തന്നെ വിതുര സബ് ഇൻസ്‌പെക്‌ടറും പാലോട് സർക്കിൾ ഇൻസ്‌പെക്‌ടറും എസ്.എ. പി. ക്യാമ്പിലെ പോലീസുകാരെ ബാരിക്കേഡിന് സമീപത്തേക്ക് വിളിച്ച് വരുത്തുകയും ബാരിക്കേഡ് മറിഞ്ഞയുടനെ വിശ്വാസികളെ അടിച്ചോടിക്കുകയുമായിരുന്നു.
മുന്‍നിരയിലുണ്ടായിരുന്ന വയോധികരടക്കം നൂറുകണക്കിന് വിശ്വാസികൾ ഒടുന്നതിനിടയിൽ വീഴുന്നുണ്ടായിരുന്നു. വീണുകിടന്ന വിശ്വാസികളെ സംഘമായെത്തിയ പോലീസ് നിഷ്‌ഠൂരമായി അടിക്കുകയായിരുന്നു. ഉപരോധത്തിനായി വിതുര യിലെത്തിയ വിശ്വാസികൾക്ക് നേരെയും പ്രകോപനമില്ലാതെയാണ് പോലീസ് ക്രൂരത കാട്ടിയത്. സ്‌ത്രീകളെയടക്കം ഓടിച്ചിട്ടടിച്ച പോലീസ് കെ.സി.വൈ.എം. പ്രവർത്തകരെ പല തവണ ലാത്തിയുമായി ഓടിച്ചു. വൈദികരോട് പല തവണ മോശം വാക്കുകളുമായെത്തി. പോലീസ് കന്യാസ്‌ത്രീകൾക്കെതിരെയും മോശം ഭാക്ഷ ഉപയോഗിച്ചു. വിതുരയിലെത്തിയ വിശ്വാസികൾക്ക് നേരെ പ്രകോപനമില്ലാതെയാണ് വിതുര എസ്.ഐ. ആക്രമണം അഴിച്ച് വിട്ടതെന്ന് രൂപതാ മീഡിയാ സെൽ ഡയറക്‌ടർ ഡോ. ജയരാജ് പറഞ്ഞു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.