
വിതുര: ഇന്നലെ ബോണക്കാട് കുരിശുമലയിലേക്കെത്തി യ നെയ്യാറ്റിൻകര രൂപതയിലെ വൈദികർക്കും സന്യസ്‌തർക്കും നേരെ നിഷ്‌ഠൂരമായാണ് പോലീസ് ഇടപെട്ടത്. ഡി.വൈ.എസ്.പി.യുമായി ചർച്ചകൾ നടക്കുന്നതിനിടയിൽ തന്നെ വിതുര സബ് ഇൻസ്‌പെക്‌ടറും പാലോട് സർക്കിൾ ഇൻസ്‌പെക്‌ടറും എസ്.എ. പി. ക്യാമ്പിലെ പോലീസുകാരെ ബാരിക്കേഡിന് സമീപത്തേക്ക് വിളിച്ച് വരുത്തുകയും ബാരിക്കേഡ് മറിഞ്ഞയുടനെ വിശ്വാസികളെ അടിച്ചോടിക്കുകയുമായിരുന്നു.
മുന്‍നിരയിലുണ്ടായിരുന്ന വയോധികരടക്കം നൂറുകണക്കിന് വിശ്വാസികൾ ഒടുന്നതിനിടയിൽ വീഴുന്നുണ്ടായിരുന്നു. വീണുകിടന്ന വിശ്വാസികളെ സംഘമായെത്തിയ പോലീസ് നിഷ്‌ഠൂരമായി അടിക്കുകയായിരുന്നു. ഉപരോധത്തിനായി വിതുര യിലെത്തിയ വിശ്വാസികൾക്ക് നേരെയും പ്രകോപനമില്ലാതെയാണ് പോലീസ് ക്രൂരത കാട്ടിയത്. സ്‌ത്രീകളെയടക്കം ഓടിച്ചിട്ടടിച്ച പോലീസ് കെ.സി.വൈ.എം. പ്രവർത്തകരെ പല തവണ ലാത്തിയുമായി ഓടിച്ചു. വൈദികരോട് പല തവണ മോശം വാക്കുകളുമായെത്തി. പോലീസ് കന്യാസ്‌ത്രീകൾക്കെതിരെയും മോശം ഭാക്ഷ ഉപയോഗിച്ചു. വിതുരയിലെത്തിയ വിശ്വാസികൾക്ക് നേരെ പ്രകോപനമില്ലാതെയാണ് വിതുര എസ്.ഐ. ആക്രമണം അഴിച്ച് വിട്ടതെന്ന് രൂപതാ മീഡിയാ സെൽ ഡയറക്‌ടർ ഡോ. ജയരാജ് പറഞ്ഞു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.