
വിതുര: ഇന്നലെ ബോണക്കാട് കുരിശുമലയിലേക്കെത്തി യ നെയ്യാറ്റിൻകര രൂപതയിലെ വൈദികർക്കും സന്യസ്‌തർക്കും നേരെ നിഷ്‌ഠൂരമായാണ് പോലീസ് ഇടപെട്ടത്. ഡി.വൈ.എസ്.പി.യുമായി ചർച്ചകൾ നടക്കുന്നതിനിടയിൽ തന്നെ വിതുര സബ് ഇൻസ്‌പെക്‌ടറും പാലോട് സർക്കിൾ ഇൻസ്‌പെക്‌ടറും എസ്.എ. പി. ക്യാമ്പിലെ പോലീസുകാരെ ബാരിക്കേഡിന് സമീപത്തേക്ക് വിളിച്ച് വരുത്തുകയും ബാരിക്കേഡ് മറിഞ്ഞയുടനെ വിശ്വാസികളെ അടിച്ചോടിക്കുകയുമായിരുന്നു.
മുന്‍നിരയിലുണ്ടായിരുന്ന വയോധികരടക്കം നൂറുകണക്കിന് വിശ്വാസികൾ ഒടുന്നതിനിടയിൽ വീഴുന്നുണ്ടായിരുന്നു. വീണുകിടന്ന വിശ്വാസികളെ സംഘമായെത്തിയ പോലീസ് നിഷ്‌ഠൂരമായി അടിക്കുകയായിരുന്നു. ഉപരോധത്തിനായി വിതുര യിലെത്തിയ വിശ്വാസികൾക്ക് നേരെയും പ്രകോപനമില്ലാതെയാണ് പോലീസ് ക്രൂരത കാട്ടിയത്. സ്‌ത്രീകളെയടക്കം ഓടിച്ചിട്ടടിച്ച പോലീസ് കെ.സി.വൈ.എം. പ്രവർത്തകരെ പല തവണ ലാത്തിയുമായി ഓടിച്ചു. വൈദികരോട് പല തവണ മോശം വാക്കുകളുമായെത്തി. പോലീസ് കന്യാസ്‌ത്രീകൾക്കെതിരെയും മോശം ഭാക്ഷ ഉപയോഗിച്ചു. വിതുരയിലെത്തിയ വിശ്വാസികൾക്ക് നേരെ പ്രകോപനമില്ലാതെയാണ് വിതുര എസ്.ഐ. ആക്രമണം അഴിച്ച് വിട്ടതെന്ന് രൂപതാ മീഡിയാ സെൽ ഡയറക്‌ടർ ഡോ. ജയരാജ് പറഞ്ഞു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.