
വൈദീകരും സന്യാസിനികളും വിശ്വാസികളുമടക്കം 40-ൽ അധികം പേർ ആശുപത്രിയിൽ
വിതുര: മാസാദ്യ വെളളി പ്രാർഥനയുടെ ഭാഗമായി ബോണക്കാട് കുരിശുമലയിലേക്ക് കുരിശുയാത്ര നടത്തിയ നെയ്യാറ്റിൻകര രൂപതയിലെ വിശ്വാസികളെ പോലീസ് അടിച്ച് ചതച്ചു. ഇന്നലെ രാവിലെ 10 മണിയോടെ വിതുര തേവിയോട് ദൈവപരിപാലന ദേവാലയത്തിൽ നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ ജി. ക്രിസ്‌തുദാസ് കുരിശുയാത്ര ഉദ്‌ഘാടനം ചെയ്യ്‌തു.
തുടർന്ന് വാഹനങ്ങളിൽ കൂട്ടം കൂട്ടമായി ബോണക്കാടെത്തിയ വിശ്വാസികളെ ബോണക്കാട്ടെ വനമേഖലയുടെ പ്രവേശന കവാടമായ കാണിത്തടം ചെക്‌പോസ്റ്റിൽ തടഞ്ഞു. തുടർന്ന് അരമണിക്കൂറോളം പോലിസുമായി ചർച്ചകൾ നടത്തിയെങ്കിലും പോലീസ് വഴങ്ങാതെ വന്നതോടെ വിശ്വാസികൾ ബാരിക്കേടുകൾ മറിച്ചിട്ട് മുന്നോട്ട് പോകാൻ ശ്രമിച്ചതോടെ പോലീസ് കണ്ണും പൂട്ടി വിശ്വാസികളെ അടിച്ചോടിക്കുകയായിരുന്നു. പ്രകോപനമില്ലാതെയുളള ലാത്തിചാർജ്ജിൽ വിശ്വാസികൾ ചിതറിയോടി.
കൈയ്യിൽ കിട്ടിയവരെയെല്ലാം പോലീസ് അടിച്ച് ചതച്ചു. അല്‍പസമയത്തിന് ശേഷം വീണ്ടും വിശ്വാസികൾ കാണിത്തടത്തേക്ക് സംഘടിച്ചെത്തിയതോടെ പോലീസ് വീണ്ടും ചർച്ചക്ക് തയ്യാറായി. ചർച്ചകൾക്കൊടുവിൽ ചെറു സംഘങ്ങളായി വിശ്വാസികളെ കടത്തിവിടാമെന്ന് ധാരണയായെങ്കിലും അതിന് വിശ്വാസികൾ തയ്യാറായില്ല. തുടർന്ന് വിതുര ജംഗ്‌ഷനിലേക്ക് ഉപരോധ സമരവുമായെത്തിയ വിശ്വാസികളെ വീണ്ടും പോലീസ്
അടിച്ചൊതുക്കുകയായിരുന്നു. തുടർന്ന് സമരത്തിനെത്തിയ വിശ്വാസികളെ ഓരോന്നായി പോലീസ് അറസ്റ്റ് ചെയ്യുന്ന നിലപാടെടുത്തതോടെ വീണ്ടും പ്രതിഷേധവുമായി വിശ്വാസികൾ പോലീസ് സ്റ്റേഷനു മുന്നിൽ ഉപരോധ സമവും നടത്തി.
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
This website uses cookies.