
വിതുര: ഇന്നലെ ബോണക്കാട് കുരിശുമലയിലേക്കെത്തി യ നെയ്യാറ്റിൻകര രൂപതയിലെ വൈദികർക്കും സന്യസ്‌തർക്കും നേരെ നിഷ്‌ഠൂരമായാണ് പോലീസ് ഇടപെട്ടത്. ഡി.വൈ.എസ്.പി.യുമായി ചർച്ചകൾ നടക്കുന്നതിനിടയിൽ തന്നെ വിതുര സബ് ഇൻസ്‌പെക്‌ടറും പാലോട് സർക്കിൾ ഇൻസ്‌പെക്‌ടറും എസ്.എ. പി. ക്യാമ്പിലെ പോലീസുകാരെ ബാരിക്കേഡിന് സമീപത്തേക്ക് വിളിച്ച് വരുത്തുകയും ബാരിക്കേഡ് മറിഞ്ഞയുടനെ വിശ്വാസികളെ അടിച്ചോടിക്കുകയുമായിരുന്നു.
മുന്‍നിരയിലുണ്ടായിരുന്ന വയോധികരടക്കം നൂറുകണക്കിന് വിശ്വാസികൾ ഒടുന്നതിനിടയിൽ വീഴുന്നുണ്ടായിരുന്നു. വീണുകിടന്ന വിശ്വാസികളെ സംഘമായെത്തിയ പോലീസ് നിഷ്‌ഠൂരമായി അടിക്കുകയായിരുന്നു. ഉപരോധത്തിനായി വിതുര യിലെത്തിയ വിശ്വാസികൾക്ക് നേരെയും പ്രകോപനമില്ലാതെയാണ് പോലീസ് ക്രൂരത കാട്ടിയത്. സ്‌ത്രീകളെയടക്കം ഓടിച്ചിട്ടടിച്ച പോലീസ് കെ.സി.വൈ.എം. പ്രവർത്തകരെ പല തവണ ലാത്തിയുമായി ഓടിച്ചു. വൈദികരോട് പല തവണ മോശം വാക്കുകളുമായെത്തി. പോലീസ് കന്യാസ്‌ത്രീകൾക്കെതിരെയും മോശം ഭാക്ഷ ഉപയോഗിച്ചു. വിതുരയിലെത്തിയ വിശ്വാസികൾക്ക് നേരെ പ്രകോപനമില്ലാതെയാണ് വിതുര എസ്.ഐ. ആക്രമണം അഴിച്ച് വിട്ടതെന്ന് രൂപതാ മീഡിയാ സെൽ ഡയറക്‌ടർ ഡോ. ജയരാജ് പറഞ്ഞു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.