
സ്വന്തം ലേഖകൻ
വരാപ്പുഴ: താമരശ്ശേരി രൂപതയുടെയും കല്യാൺ രൂപതയുടെയും മുൻ മെത്രാനായിരുന്ന ദിവംഗതനായ പോൾ ചിറ്റിലപ്പിള്ളി കാലത്തിനൊത്ത് സഭയെ ആത്മീയമായും ഭൗതികമായും ഉയർത്തിയ ഇടയശ്രേഷ്ഠൻ ആണെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. കേരളത്തിൽ മാത്രമല്ല ഭാരതസഭയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും എപ്പോഴും എല്ലാവർക്കും പ്രചോദനവും മാതൃകയും ആയിരുന്നുവെന്ന് ആർച്ചുബിഷപ്പ് അനുസ്മരിച്ചു.
സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെ ഉയർത്തിക്കൊണ്ടുവരാനും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും അദ്ദേഹം പ്രാധാന്യം കൊടുത്തു. അതേസമയം, കർഷകരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമായി അദ്ദേഹം മാറിയിരുന്നു.
“നവീകരിക്കുക ശക്തിപ്പെടുത്തുക” എന്ന മെത്രാഭിഷേക വേളയിൽ എടുത്ത അദ്ദേഹത്തിന്റെ ആപ്തവാക്യം അന്വർത്ഥമാക്കുന്ന ജീവിതശൈലിയായിരുന്നു അദ്ദേഹത്തിന്റേതെന്നും, ഈ വിയോഗം കേരള സഭയ്ക്ക് തീരാനഷ്ടമാണെന്നും ആർച്ച്ബിഷപ്പ് പറഞ്ഞു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല് പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.