
സ്വന്തം ലേഖകൻ
വരാപ്പുഴ: താമരശ്ശേരി രൂപതയുടെയും കല്യാൺ രൂപതയുടെയും മുൻ മെത്രാനായിരുന്ന ദിവംഗതനായ പോൾ ചിറ്റിലപ്പിള്ളി കാലത്തിനൊത്ത് സഭയെ ആത്മീയമായും ഭൗതികമായും ഉയർത്തിയ ഇടയശ്രേഷ്ഠൻ ആണെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. കേരളത്തിൽ മാത്രമല്ല ഭാരതസഭയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും എപ്പോഴും എല്ലാവർക്കും പ്രചോദനവും മാതൃകയും ആയിരുന്നുവെന്ന് ആർച്ചുബിഷപ്പ് അനുസ്മരിച്ചു.
സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെ ഉയർത്തിക്കൊണ്ടുവരാനും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും അദ്ദേഹം പ്രാധാന്യം കൊടുത്തു. അതേസമയം, കർഷകരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമായി അദ്ദേഹം മാറിയിരുന്നു.
“നവീകരിക്കുക ശക്തിപ്പെടുത്തുക” എന്ന മെത്രാഭിഷേക വേളയിൽ എടുത്ത അദ്ദേഹത്തിന്റെ ആപ്തവാക്യം അന്വർത്ഥമാക്കുന്ന ജീവിതശൈലിയായിരുന്നു അദ്ദേഹത്തിന്റേതെന്നും, ഈ വിയോഗം കേരള സഭയ്ക്ക് തീരാനഷ്ടമാണെന്നും ആർച്ച്ബിഷപ്പ് പറഞ്ഞു.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.