
സ്വന്തം ലേഖകൻ
വരാപ്പുഴ: താമരശ്ശേരി രൂപതയുടെയും കല്യാൺ രൂപതയുടെയും മുൻ മെത്രാനായിരുന്ന ദിവംഗതനായ പോൾ ചിറ്റിലപ്പിള്ളി കാലത്തിനൊത്ത് സഭയെ ആത്മീയമായും ഭൗതികമായും ഉയർത്തിയ ഇടയശ്രേഷ്ഠൻ ആണെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. കേരളത്തിൽ മാത്രമല്ല ഭാരതസഭയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും എപ്പോഴും എല്ലാവർക്കും പ്രചോദനവും മാതൃകയും ആയിരുന്നുവെന്ന് ആർച്ചുബിഷപ്പ് അനുസ്മരിച്ചു.
സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെ ഉയർത്തിക്കൊണ്ടുവരാനും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും അദ്ദേഹം പ്രാധാന്യം കൊടുത്തു. അതേസമയം, കർഷകരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമായി അദ്ദേഹം മാറിയിരുന്നു.
“നവീകരിക്കുക ശക്തിപ്പെടുത്തുക” എന്ന മെത്രാഭിഷേക വേളയിൽ എടുത്ത അദ്ദേഹത്തിന്റെ ആപ്തവാക്യം അന്വർത്ഥമാക്കുന്ന ജീവിതശൈലിയായിരുന്നു അദ്ദേഹത്തിന്റേതെന്നും, ഈ വിയോഗം കേരള സഭയ്ക്ക് തീരാനഷ്ടമാണെന്നും ആർച്ച്ബിഷപ്പ് പറഞ്ഞു.
ആഗമനകാലം ഒന്നാം ഞായർ ആഗമനകാലം ആരംഭിക്കുന്നു. സമീപിക്കുക, നേരെ നടക്കുക, തിരികെ വരുക എന്നീ ആഹ്വാനങ്ങൾ ദൈവം, സഹജർ, ഹൃദയത്തിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
This website uses cookies.