അഡ്വ; ഷെറി തോമസ്
എറണാകുളം: പ്രൊഫഷണല്‍ കോളേജ് അഡ്മിഷനില്‍ എഞ്ചിനീയറിംഗ്, മെഡിസിന്‍ കോഴ്സുകളിലുള്‍പ്പെടെ നിലവിലുള്ള ഫ്ളോട്ടിംഗ് സംവരണസമ്പ്രദായം അടുത്ത പ്രവേശനവര്‍ഷം മുതല്‍ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ കെ.എല്‍.സി.എ. സംസ്ഥാന പിന്നാക്ക കമ്മീഷന് പരാതി നല്‍കി. സംവരണ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ മികച്ച കോളേജിലേക്ക് പ്രവേശനം മാറ്റി നല്‍കാന്‍ 20 വര്‍ഷം മുമ്പ് നിയമസഭാ സമിതിയുടെ ശുപാര്‍ശ പ്രകാരം നടപ്പിലാക്കിയ സംവിധാനം നിര്‍ത്തലാക്കി സംവരണം കോളേജ് അടിസ്ഥാനത്തില്‍ മാത്രമാകുമ്പോള്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ മൊത്തത്തിലുള്ള അവസരത്തില്‍ കുറവ് വരുമെന്ന വിവരം കമ്മീഷന്റെ ശ്രദ്ധില്‍ കൊണ്ടുവരുന്നതിനുകൂടിയാണ് പരാതി നല്‍കിയത്.
സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റില്‍ പ്രവേശനം ലഭിക്കുന്ന സംവരണ വിഭാഗം വിദ്യാര്‍ത്ഥിക്ക് മെച്ചപ്പെട്ട മറ്റൊരു സര്‍ക്കാര്‍ കോളേജില്‍ സംവരണ സീറ്റ് ലഭിക്കുമെങ്കില്‍ അവിടേക്ക് മാറാന്‍ അവസരം ലഭിക്കും. വിദ്യാര്‍ത്ഥി ഇത്തരത്തില്‍ കോളേജ് മാറുമ്പോള്‍ പ്രവേശനം പുതിയതായി ലഭിച്ച മെച്ചപ്പെട്ട കോളേജിലെ സംവരണ സീറ്റ് വിദ്യാര്‍ത്ഥി മാറിവന്ന പഴയ കോളേജിലേക്ക് നല്‍കും. പകരമായി പഴയ കോളേജിലെ മെറിറ്റ് സീറ്റ് വിദ്യാര്‍ത്ഥിക്കൊപ്പം പുതിയ കോളേജിലേക്ക് മാറ്റുകയും ചെയ്യും. ഉയര്‍ന്ന റാങ്കുള്ള വിദ്യാര്‍ഥിക്ക് അതുവഴി മെച്ചപ്പെട്ട കോളേജില്‍ പ്രവേശനം ലഭിക്കുമ്പോള്‍ ബന്ധപ്പെട്ട് സംവരണ സമുദായത്തിന് സ്റ്റേറ്റ് മെറിറ്റ് കോട്ടയിലെ സീറ്റ് നഷ്ടം ഉണ്ടാകാതിരിക്കാനാണ് ഈ സംവിധാനം കൊണ്ടുവന്നത്.
ഫ്ളോട്ടിംഗ് സംവരണം അവസാനിപ്പിച്ചാല്‍, ഒ.ബി.സി. സംവരണ വിഭാഗത്തിന് സ്റ്റേറ്റ് മെറിറ്റ് കോട്ടയിലെ സീറ്റുകളുടെ എണ്ണം കുറയും. ഇത് ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള ഒ.ബി.സി. വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും, അതുകൊണ്ട് ഫ്ളോട്ടിംഗ് റിസര്‍വേഷന്‍ നിര്‍ത്തലാക്കാനുള്ള എന്‍ട്രന്‍സ് കമ്മീഷറണറുടെയും വിദ്യാഭ്യാസവകുപ്പിന്റെയും നടപടിക്കെതിരെയാണ് കെ.എല്‍.സി.എ. പരാതി നൽകിയത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.