സ്വന്തം ലേഖകൻ
റോം: ഫാ.റോസ്ബാബു ആംബ്രോസ് റോമിലെ അക്കാദമിയ അൽഫോൺസിയാന പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ധാർമ്മിക ദൈവശാസ്ത്രത്തിൽ (Moral Theology) ഡോക്ടറേറ്റ് കരസ്ഥമാക്കി. “പരിസ്ഥിതി ശാസ്ത്രവും അനുകമ്പയും: ‘ലൗദാത്തോ സീ’യും ബുദ്ധമതവും തമ്മിലുള്ള താരതമ്യ പഠനം” (“Ecology and compassion: a comparative study between Laudato si and Buddhism”) ആയിരുന്നു ഗവേഷണപ്രബന്ധം.
തിരുവന്തപുരം അതിരൂപതയിലെ മുട്ടട വിശുദ്ധ കുരിശിന്റെ ദേവാലയാംഗമായ റവ.ഡോ.റോസ്ബാബു ആംബ്രോസ് പ്രാരംഭ പഠനങ്ങൾക്ക് ശേഷം ആലുവ കാർമ്മലഗിരി സെമിനാരിയിൽ ഫിലോസഫി പഠനവും തിയോളജി പഠനവും പൂർത്തിയാക്കുകയും 2006-ൽ ആർച്ച് ബിഷപ്പ് സൂസൈപാക്യം പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്തു. ഏതാനും വർഷം അതിരൂപതയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്ത ശേഷം 2016-ൽ ഉപരിപഠനത്തിനായി റോമിലേക്ക് പോയി.
റോമിലെ അക്കാദമിയ അൽഫോൺസിയാന പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് Moral Theologyയിൽ ലൈസൻഷ്യേറ്റ് പഠനം പൂർത്തിയാക്കിയ ശേഷം അതേ യൂണിവേഴ്സിറ്റിയിൽ തന്നെ അദ്ദേഹം ഡോക്ടറേറ്റ് പഠനവും നടത്തുകയായിരുന്നു. ഡോക്ടറേറ്റ് പഠന സമയത്ത് ഇറ്റലിയിലെ വിവിധ ഇടവകകളിൽ അച്ചൻ സേവനമനുഷ്ടിച്ചിട്ടുണ്ട്.
പരേതരായ ആംബ്രോസ്, അമല ദമ്പതികളാണ് റവ.ഡോ.റോസ്ബാബു ആംബ്രോസിന്റെ മാതാപിതാക്കൾ. ജസ്റ്റിൻ റോസ്, അനൂപ് റോസ്, ആൻസി റോസ് എന്നിവർ സഹോദരങ്ങളാണ്.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.