
സ്വന്തം ലേഖകൻ
റോം: ഫാ.റോസ്ബാബു ആംബ്രോസ് റോമിലെ അക്കാദമിയ അൽഫോൺസിയാന പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ധാർമ്മിക ദൈവശാസ്ത്രത്തിൽ (Moral Theology) ഡോക്ടറേറ്റ് കരസ്ഥമാക്കി. “പരിസ്ഥിതി ശാസ്ത്രവും അനുകമ്പയും: ‘ലൗദാത്തോ സീ’യും ബുദ്ധമതവും തമ്മിലുള്ള താരതമ്യ പഠനം” (“Ecology and compassion: a comparative study between Laudato si and Buddhism”) ആയിരുന്നു ഗവേഷണപ്രബന്ധം.
തിരുവന്തപുരം അതിരൂപതയിലെ മുട്ടട വിശുദ്ധ കുരിശിന്റെ ദേവാലയാംഗമായ റവ.ഡോ.റോസ്ബാബു ആംബ്രോസ് പ്രാരംഭ പഠനങ്ങൾക്ക് ശേഷം ആലുവ കാർമ്മലഗിരി സെമിനാരിയിൽ ഫിലോസഫി പഠനവും തിയോളജി പഠനവും പൂർത്തിയാക്കുകയും 2006-ൽ ആർച്ച് ബിഷപ്പ് സൂസൈപാക്യം പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്തു. ഏതാനും വർഷം അതിരൂപതയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്ത ശേഷം 2016-ൽ ഉപരിപഠനത്തിനായി റോമിലേക്ക് പോയി.
റോമിലെ അക്കാദമിയ അൽഫോൺസിയാന പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് Moral Theologyയിൽ ലൈസൻഷ്യേറ്റ് പഠനം പൂർത്തിയാക്കിയ ശേഷം അതേ യൂണിവേഴ്സിറ്റിയിൽ തന്നെ അദ്ദേഹം ഡോക്ടറേറ്റ് പഠനവും നടത്തുകയായിരുന്നു. ഡോക്ടറേറ്റ് പഠന സമയത്ത് ഇറ്റലിയിലെ വിവിധ ഇടവകകളിൽ അച്ചൻ സേവനമനുഷ്ടിച്ചിട്ടുണ്ട്.
പരേതരായ ആംബ്രോസ്, അമല ദമ്പതികളാണ് റവ.ഡോ.റോസ്ബാബു ആംബ്രോസിന്റെ മാതാപിതാക്കൾ. ജസ്റ്റിൻ റോസ്, അനൂപ് റോസ്, ആൻസി റോസ് എന്നിവർ സഹോദരങ്ങളാണ്.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.