
സ്വന്തം ലേഖകൻ
റോം: ഫാ.മാർട്ടിൻ എൻ.ആന്റണി O.de M റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ‘സുമ്മ കും ലൗദേ’ എന്ന ഉയർന്ന മാർക്കോടുകൂടി ഡോക്ടറേറ്റ് കരസ്ഥമാക്കി. യോഹന്നാന്റെ സുവിശേഷത്തിലെ 1 മുതൽ 12 വരെയുള്ള അധ്യായങ്ങളിലെ മരണ സംബന്ധമായ പദങ്ങളെക്കുറിച്ച് ഉത്തരാധുനിക ചിന്തകരുടെ ഭാഷാ-സാഹിത്യ സങ്കേതങ്ങളുപയോഗിച്ചുള്ള വ്യാഖ്യാനമായിരുന്നു പ്രബന്ധം (Death as a narrative-sign in the forth Gospel: An Exegetico-Thelogical study on the language of Death in John 1- 12). പരിശുദ്ധ മാതാവിന്റെ മംഗളവാർത്ത തിരുനാൾ ദിനവും വിശുദ്ധ മാർട്ടിൻ പുണ്യാളന്റെ നൊവേന ദിനവുമായ മാർച്ച് 25-നായിരുന്നു പ്രബന്ധാവതരണം.
കൊച്ചി രൂപതയിലെ കല്ലഞ്ചേരി സെന്റ് മാർട്ടിൻ ഡി പോറസ് ഇടവകാംഗവും, കാരുണ്യമാതാ സഭാംഗവുമായ (Order of Our Lady of Mercy) ഫാ.മാർട്ടിൻ 1994-ലാണ് സെമിനാരി പഠനം ആരംഭിച്ചത്. പ്രാരംഭ പഠനങ്ങൾക്ക് ശേഷം ആലുവായിലെ സേക്രട്ട് ഹാർട്ട് ഫിലോസഫിക്കൽ കോളേജിൽ നിന്ന് ഫിലോസഫി പഠനവും, കളമശ്ശേരി ജ്യോതിർഭവനിൽ നിന്ന് തിയോളജി പഠനവും പൂർത്തിയാക്കി. തുടർന്ന്, റോമിലേക്ക് ഉപരിപഠനത്തിനായി അയക്കപ്പെട്ടു.
2005-ൽ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ലൈസൻഷ്യേറ്റ് പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് തിരിച്ചുപോയ അദ്ദേഹം കളമശ്ശേരിയിൽ കർമ്മലീത്താ സമൂഹത്തിന്റെ ജ്യോതിർഭവനിൽ ആറ് വർഷക്കാലം ബൈബിളിലെ പുതിയ നിയമപുസ്തകാധ്യാപകനായിരുന്നു. തുടർന്ന്, 2015-ൽ വീണ്ടും റോമിലേക്ക് ഡോക്ടറേറ്റ് പഠനത്തിനായി തിരിച്ചുവന്ന ശേഷം അഞ്ച് വർഷങ്ങൾ കൊണ്ട് തന്റെ പഠനം പൂർത്തിയാക്കി.
1977-ൽ ആന്റണി-സിസിലി ദമ്പതികളുടെ മകനായി ജനിച്ച റവ.ഡോ.മാർട്ടിൻ എൻ.ആന്റണി 2007 ലായിരുന്നു വൈദീകപട്ടം സ്വീകരിച്ചത്.
കാത്തലിക്ക് വോക്‌സിനും അഭിമാനത്തിന്റെ നിമിഷം, കാത്തലിക്ക് വോക്‌സ് ടീം അംഗങ്ങളും റവ.ഡോ.മാർട്ടിൻ എൻ.ആന്റണി O.de M ന് ആശംസകൾ നേരുന്നു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.