
ജോസ് മാർട്ടിൻ
കൊച്ചി: സന്യാസിനികൾക്ക് നേരെയുണ്ടായ ജനക്കൂട്ട വിചാരണയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. ഉത്തർപ്രേദേശിൽ ട്രെയിൻ യാത്രക്കിടെ അവഹേളനത്തിനിരയായ സന്യാസിനികളെക്കുറിച്ചുള്ള വാർത്ത ഭാരതത്തിന്റെ മതേതര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും, ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുളള കടന്നുകയറ്റമാണിതെന്നും ബിഷപ്പ് പറഞ്ഞു.
ഇന്ത്യയിൽ എവിടെയും യാത്രചെയ്യാനും, സ്വന്തം മത വിശ്വാസമനുസരിച്ചു ജീവിക്കാനുമുള്ള അവകാശത്തെ നിഷേധിക്കുന്നതാണ് ഈ പ്രവർത്തിയെന്നും, സ്ത്രീകളാണെന്ന പരിഗണനപോലും നൽകാതെ ജനക്കൂട്ട വിചാരണക്ക് അവരെ വിട്ടുകൊടുത്തത് അങ്ങേയറ്റം അപലപനീയമാണെന്നും പ്രതികരിച്ച ആർച്ച് ബിഷപ്പ് ഈ പ്രശ്നത്തിൽ അടിയന്തിരമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം ഉത്തർപ്രേദേശിൽ ജാൻസിയിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത്. രണ്ടു സന്യാസിനികളും അവരോടൊപ്പം രണ്ടു സന്യാസാർത്ഥിനികളും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരു കൂട്ടം വർഗ്ഗീയവാദികൾ അവരുടെ യാത്ര തടസപ്പെടുത്തുകയും, മതപരിവർത്തന കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയുമായിരുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.