Categories: Kerala

മേഴ്‌സിഡാരിയൻ സന്യാസ സഭയുടെ (കാരുണ്യ മാതാസഭ) ജൂബിലി സമാപനവും, ദണ്ഡവിമോചന ശുശ്രൂഷയും

മേഴ്‌സിഡാരിയൻ സന്യാസസഭ 800 വർഷം പിന്നിട്ടതിന്റെ ഒരു വർഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങൾക്ക് സമാപനം

ഫാ.മാർട്ടിൻ എൻ.ആന്റണി മേഴ്‌സിഡാരിയൻ

വരാപ്പുഴ: മേഴ്‌സിഡാരിയൻ സന്യാസസഭ 800 വർഷം പിന്നിട്ടതിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിന്ന ജൂബിലിയുടെ സമാപനവും, ഫ്രാൻസിസ് പാപ്പാ അനുവദിച്ച ദണ്ഡവിമോചന വർഷ സമാപനവും വരുന്ന ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 5.30-ന് വല്ലാർപാടം ബസിലിക്കയിൽ. അഭിവന്ദ്യ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ്പ് ഡോ.ജോസഫ് കരിയിൽ, ബിഷപ്പ് ഡോ.ജോസഫ് കരിക്കാശ്ശേരി, ബിഷപ്പ് ഡോ.ജെയിംസ് ആനാംപറമ്പിൽ എന്നീ പിതാക്കന്മാരുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന പൊന്തിഫിക്കൽ സമൂഹദിവ്യബലിയോടുകൂടിയാണ് ആഘോഷങ്ങൾക്ക് സമാപനമാകുന്നത്.

ഇതിനു മുന്നൊരുക്കമെന്നോണം ജൂലൈ 22 മുതൽ 27 വരെ എല്ലാദിവസവും വൈകിട്ട് 5.30-ന് വല്ലാർപാടം ബസിലിക്കയിൽ വെച്ച് പ്രത്യേക ദണ്ഡവിമോചന പ്രാർത്ഥനശുശ്രൂഷ നടത്തപ്പെടുന്നു.

2018 ഓഗസ്റ്റ് 5-ന് വല്ലാർപാടം ബസിലിക്കയിൽ വെച്ച് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ വല്ലാർപാടം ബസിലിക്കയെ ഈ പ്രത്യേക ജൂബിലി വർഷത്തിൽ പൂർണദണ്ഡവിമോചനം ലഭിക്കുന്ന കാരുണ്യനാഥയുടെ ദേവാലയമായി പ്രഖ്യാപിക്കുകയും, പൂർണ്ണദണ്ഡവിമോചനം ലഭിക്കുന്ന കരുണയുടെ കവാടം വിശ്വാസികൾക്കായി തുറന്നുകൊടുക്കുകയും ചെയ്തതോടെയായിരുന്നു ജൂബിലി ആഘോഷങ്ങൾക് തുടക്കമായത്.

വിശ്വാസത്യാഗം ചെയ്ത് പോകുമായിരുന്ന ക്രിസ്ത്യാനികളായ അടിമകളുടെ വീണ്ടെടുപ്പിനുവേണ്ടി സ്ഥാപിതമായ മേഴ്‌സിഡാരിയൻ സന്യാസസഭയുടെ എണ്ണൂറാം വാർഷികം കാരുണ്യനാഥയുടെ ശീർഷക ജൂബിലി വർഷമായാണ് ആചരിച്ചത്. ജൂബിലിയോടനുബന്ധിച്ച് മേഴ്‌സി ഡാരിയൻ സന്യാസസമൂഹത്തിന്റെ സാന്നിധ്യമുള്ള രാജ്യങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട ദേവാലയങ്ങൾ 2018 വർഷത്തിൽ പൂർണ്ണദണ്ഡവിമോചനം ലഭിക്കുന്ന കരുണയുടെ ദേവാലയങ്ങളായി പ്രഖ്യാപിക്കാൻ ഫ്രാൻസിസ് പാപ്പാ അപ്പോസ്തോലിക് പെനിട്ടൻഷ്യറിയുടെ കല്പനവഴി പ്രത്യേക അനുവാദം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ദേശീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയെ പൂർണ്ണദണ്ഡവിമോചനം ലഭിക്കുന്ന കാരുണ്യനാഥയുടെ ദേവാലയമായി തിരഞ്ഞെടുത്തത്.

“കാരുണ്യനാഥാ” അഥവാ “വിമോചകമാതാ” എന്ന ശീർഷകം സഭയിൽ സംജാതമായത് വിശുദ്ധ പീറ്റർ നൊളാസ്കോ 1218 ഓഗസ്റ്റ് 10-Ɔ൦ തീയതി കാരുണ്യനാഥയുടെ സന്യാസസഭ (മേഴ്‌സിഡാരിയൻ സന്യാസസഭ) സ്ഥാപിച്ചതോടു കൂടിയാണ്. കുരിശു യുദ്ധത്തിലൂടെ ക്രിസ്ത്യാനികളായ അടിമകളെ മോചിപ്പിക്കുന്നതിനായി തന്റെ സമ്പാദ്യം മുഴുവൻ മാറ്റിവയ്ക്കുകയും, പിന്നീട് മാതാവിന്റെ വിളി അനുസരിച്ച് മേഴ്‌സി ഡാരിയൻ സന്യാസ സഭ സ്ഥാപിക്കുകയുമാണ് ഉണ്ടായത്.

ജൂബിലി സമാപനാഘോഷങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വല്ലാർപാടം ബസിലിക്ക റെക്ടർ റവ.ഫാ.മൈക്കിൾ തലകെട്ടി, ഇന്ത്യൻ മേഴ്‌സിഡാരിയൻ മിഷൻ സുപ്പീരിയർ റവ.ഫാ.ജോസ്.പി.മരിയാപുരം എന്നിവർ അറിയിച്ചു.

vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 week ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 week ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

4 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

1 month ago