
സ്വന്തം ലേഖകൻ
വല്ലാർപാടം: വല്ലാർപാടം തീർത്ഥാടനദിനം പ്രളയ ദുരന്തം നേരിട്ടവർക്ക് വേണ്ടിയുള്ള പ്രാർഥനാ ദിനമാക്കിമാറ്റി വരാപ്പുഴ അതിരൂപത. ദിവ്യബലിയിൽ പ്രളയ ദുരന്തം നേരിട്ട മുഴുവൻ കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിച്ചു.
വരാപ്പുഴ അതിരൂപതയിൽ വർഷാവർഷം നടത്താറുള്ള വല്ലാർപാടം തീർത്ഥാടനദിനമാണ്, വല്ലാർപാടം ബസിലിക്കയിൽ നടന്ന ദിവ്യബലിയിൽ പ്രളയ ദുരന്തം ബാധിച്ച കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും വല്ലാർപാടത്തമ്മയ്ക്ക് അടിമ സമർപ്പിച്ച് പ്രാർത്ഥിച്ചത്.
എറണാകുളത്തുനിന്നും വൈപ്പിനിൽ നിന്നും ആരംഭിക്കുന്ന ആഘോഷമായ കാൽനട തീർത്ഥാടനം ഇത്തവണ ഉണ്ടായില്ല. പകരം വല്ലാർപാടം ബസിലിക്കയിൽ ആർച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിൻറെ നേതൃത്വത്തിലുള്ള ദിവ്യബലി മാത്രമാണ് നടത്തപ്പെട്ടത്.
പ്രളയദുരന്തത്തിൽ അകപ്പെട്ട മുഴുവൻ ആളുകളെയും കുടുംബങ്ങളെയും വല്ലാർപാടത്തമ്മയുടെ സന്നിധിയിൽ അടിമ സമർപ്പിച്ച് അവരുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സഹായവും ശക്തിയും നൽകാൻ പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരുന്നു.
വരാപ്പുഴ ആർച്ച് ബിഷപ്പ് തിരുകർമ്മങ്ങളിൽ മുഖ്യകാർമികനായിരുന്നു. വികാരി ജനറാൾമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, മോൺ. ജോസഫ് തണ്ണികോട്ട്, മോൺ. ജോസഫ് പടിയാരം പറമ്പിൽ, മോൺ. ജോസഫ് എട്ടുരുത്തിൽ എന്നിവരുൾപ്പെടെ വരാപ്പുഴ അതിരൂപതയിൽ നിന്നുള്ള നിരവധി വൈദീകർ സഹകാർമികരായി.
തിരുക്കർമ്മങ്ങൾ ലളിതമായി നടത്തുന്നതിന്റെ ഭാഗമായി ചെലവു ചുരുക്കി ആണ് ഇത്തവണ തീർത്ഥാടന ദിനം ആചരിച്ചത്.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.