
സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴ രൂപതയിലെ യുവ വൈദികൻ രാജു കാക്കരിയിൽ ( 40) മരാരിക്കുളത്ത് വച്ച് ബൈക്കപകടത്തിൽ അന്തരിച്ചു. വെട്ടക്കൽ സെൻറ് ആന്റണീസ് പള്ളിവികാരിയായിരുന്നു.
ഇന്ന് പുലർച്ചെആലപ്പുഴക്ക് അടുത്ത് മാരാരിക്കുളം കവലയിൽ വച്ച് ടോറസ് ലോറിയുമായി കൂട്ടിഇടിച്ചായിരുന്നു അപകടം.
ആലപ്പുഴ രൂപത സഹായമെത്രാൻ ജയിംസ് ആനാപ്പറമ്പിൽ പിതാവ് സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തി.
അച്ചൻ തന്റെ വൈദികജീവിതം ആരംഭിച്ചത് ബിഷപ്പിന്‍റെ സെക്രടറി ആയി സേവനം അനുഷ്‌ടിച്ചുകൊണ്ടായിരുന്നു. മാരാരിക്കുളം, തുമ്പോളി, വണ്ടാനം, വടക്കൽ എന്നീ പള്ളികളിലും സേവനമനുഷ്‌ടിച്ചിട്ടുണ്ട്.
പ്രഗൽഭ സംഗീതജ്ഞനും സാത്വികനുമായിരുന്നു.
ഫാ. രാജു കാക്കരിയിൽ “കടൽ പാട്ടുകൾ” എന്ന സംഗീത ആൽബത്തിന് ഈണം പകർന്നിട്ടുണ്ട്, ലിറ്റർജി സംഗീതത്തിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.
ബിഷപ്പ് ജെയിംസ് ആനപ്പറമ്പിൽ
ഫാ. രാജു കാക്കരിയിലിന്റെ വേർപാടിൽ ദുഃഖമറിയിച്ചു. ഫാ രാജു കക്കരിയിലിന്റെ ശവസംസ്കാരം 8/06/2018 ന് തയ്ക്കൽ പള്ളിയിൽ.
ഉച്ചയ്ക്ക് 2.30-ന് ശവസംസ്കാരം ആരംഭിക്കും.
നാളെ രാവിലെ വെട്ടയ്ക്കൽ പള്ളിയിൽ നിന്നും മൃതദേഹം തൈക്കലിലെ വീട്ടിലേക്ക് കൊണ്ടുപോകും., ദുഃഖിതനായ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആലപ്പുഴ രൂപതയ്ക്കും വേണ്ടിയും സഹായമെത്രാൻ ജയിംസ് ആനാപ്പറമ്പിൽ പിതാവ്പ്രാ ർത്ഥിക്കുവാൻ ആവശ്യപ്പെട്ടു. പുന:രുത്ഥാനമെന്ന പ്രത്യാശയിൽ മുന്നോട്ടു പോകാമെന്ന് ആഹ്വാനം ചെയ്തു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.