Categories: Kerala

ബോണക്കാട്  വിശ്വാസികൾക്കുനേരെ നടന്ന പോലീസ് ആക്രമണം: ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണം‌

ബോണക്കാട്  വിശ്വാസികൾക്കുനേരെ നടന്ന പോലീസ് ആക്രമണം: ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണം‌

അനില്‍ ജോസഫ്‌

തിരുവനന്തപുരം: ബോണക്കാട് കുരിശുമലയിലേക്ക് കുരിശുയാത്ര  നടത്തിയപ്പോൾ വിശ്വാസികൾക്കെതിരെയുണ്ടായ പോലീസ് നടപടിയിൽ ഐ.ജി. റാങ്കിലുള്ള ഒരു ഉയർന്ന പോലീസുദ്യോഗസ്ഥൻ നേരിട്ട് അന്വേഷണം നടത്തണമെന്ന് നിർദേശം.

മൂന്നുമാസത്തിനുള്ളിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുൻപാകെ നൽകുന്നതിനാണ് സംസ്ഥാന പോലീസ് മേധാവിയോട് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫ ഉത്തരവിട്ടിരിക്കുന്നത്.

ജനുവരി അഞ്ചിനായിരുന്നു ബോണക്കാട് കുരിശുമലയിലേക്ക് നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ നേതൃത്വത്തിൽകുരിശുയാത്ര സംഘടിപ്പിച്ചത്.

കുരിശുയാത്ര പുറപ്പെട്ടപ്പോൾ പോലീസിന്‍റെ ഒത്താശയോടെ സാമൂഹികവിരുദ്ധർ വിശ്വാസികളെ അസഭ്യം പറഞ്ഞ് പ്രകോപനം സൃഷ്ടിക്കുകയും പോലീസ് വിശ്വാസികളെ നിഷ്കരുണം തല്ലിച്ചതച്ചതായും കാണിച്ച് ബോണക്കാട് റെക്ടർ ഫാ. ഡെന്നീസ് മന്നൂർ കമ്മീഷനിൽ പരാതി സമർപ്പിച്ചിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ സംഭവസമയം സ്ഥലത്തുണ്ടായിരുന്ന ഒരു പോലീസുദ്യോഗസ്ഥനാണ് അന്വേഷണ റിപ്പോർട്ട് തയാറാക്കി കമ്മീഷൻ മുൻപാകെ ഹാജരാക്കിയത്.

സംഭവവുമായി ബന്ധമില്ലാത്ത ഒരു പോലീസുദ്യോഗസ്ഥനാണ് ഹർജിയിലെ ആരോപണങ്ങളെപ്പറ്റി അന്വേഷിച്ച് കമ്മീഷൻ മുൻപാകെ റിപ്പോർട്ട് നൽകേണ്ടിയിരുന്നതെന്നും, എന്നാൽ അപ്രകാരമുള്ള ഒരു റിപ്പോർട്ട് നൽകാതെയും ആരോപണങ്ങളെപ്പറ്റി ഗൗരവതരമായ ഒരു അന്വേഷണം നടത്താതെയും നൽകിയ റിപ്പോർട്ട് സ്വീകരിക്കാനാവില്ലെന്നും കമ്മീഷൻ അറയിച്ചിരുന്നു.
ഇൗ സാഹചര്യത്തിലാണ് ഐ.ജി. റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് സംഭവം അന്വേഷിക്കാൻ കമ്മീഷൻ ഉത്തരവായത്.

ഐ.ജി.യുടെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുന്നതാണെന്ന് കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫ ഉത്തരവിൽ പറയുന്നു.

vox_editor

Recent Posts

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

1 week ago

ശൂന്യമായ കല്ലറ

ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ്‌ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…

2 weeks ago

Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും

ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…

2 weeks ago

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

3 weeks ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

4 weeks ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

1 month ago