
ആലക്കോട്: യേശു എന്ന സത്യം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾൾ ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടൽ ജീവിതത്തിൽ ഉണ്ടാകുമെന്ന് സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിയിൽ. ആലക്കോട് അഭിഷേകാഗ്നി കൺവൻഷന്റെ മൂന്നാംദിവസം വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. യേശുവിന്റെ നാമം വെളിപ്പെടുത്താൻ പിതാവായ ദൈവം നൽകുന്ന അത്ഭുതമാണ് രോഗശാന്തി. യേശു എന്ന വ്യക്തിയിൽ അടിയുറച്ച് വിശ്വസിക്കാൻ, വളരാൻ ദൈവം നൽകുന്ന അവസരമാണിത്. യേശുവിനായിരിക്കണം മനസിൽ ഒന്നാംസ്ഥാനം. യേശുവിനെ മറയ്ക്കാൻ ശ്രമിക്കുന്ന സാത്താന്റെ ശക്തികളെ പ്രാർഥനയിലൂടെ അതിജീവിക്കണം. യേശു നൽകുന്ന ആദ്യത്തെ അത്ഭുതം രോഗികൾക്കാണ്. യേശുവിലൂടെ ദൈവം നൽകിയ അനുഗ്രഹമാണ് ദൈവമക്കളാകാൻ കഴിഞ്ഞുവെന്നത്. ഞാൻ ദൈവത്തിന്റെ പുത്രൻ, പുത്രി ആണെന്ന് പറയാൻ കഴിയണം. ഈ കൃപ നമുക്കു മാത്രം ലഭിച്ചതാണ്. ഞാൻ എന്റെ യേശുക്രിസ്തുവിലൂടെ സ്വർഗസ്ഥനായ പിതാവിന്റെ മകൻ, മകൾ ആണെന്ന് പറയാൻ കഴിയണം. അപ്പൻ രാജാവാണെങ്കിൽ മക്കൾ രാജപുത്രൻമാരാണ്. ആയതിനാൽ സ്വർഗസ്ഥനായ പിതാവിന്റെ മക്കളായ നമ്മൾ ദൈവമക്കളാണ്. യേശുക്രിസ്തുവിനെ ദൈവമായി സ്വീകരിച്ച നമ്മൾ ദൈവമക്കളാണ്. ദൈവവചന പ്രകാരമുള്ള ബോധ്യങ്ങൾ നാം അറിയണം. യേശുവിനെ സ്വീകരിക്കുന്നതിലൂടെ ജീവിതത്തിൽ വെളിച്ചം കടന്നുവരണം. എല്ലാവരെയും സ്വീകരിക്കുന്ന സ്നേഹിക്കുന്ന ദൈവമക്കൾ ആവണം നാമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം ദിവസത്തെ കൺവൻഷന്റെ തിരുക്കർമങ്ങൾക്ക് തുടക്കം കുറിച്ച് ജപമാലയും തുടർന്ന് വിശുദ്ധ കുർബാനയും നടന്നു. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. അലക്സ് താരാമംഗലം വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. വചന ശുശ്രൂഷയ്ക്കുശേഷം ദിവ്യകാരുണ്യ ആരാധനയും നടന്നു. പതിനായിരങ്ങളാണ് കൺവൻഷനിൽ പങ്കെടുക്കുന്നത്. ഇന്നു വൈകുന്നേരം നാലിന് ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയുണ്ടായിരിക്കും. 24-നാണ് കൺവൻഷൻ സമാപിക്കുക.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.