
നെടുങ്കണ്ടം: വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷത്തോട് അനുബന്ധിച്ചുള്ള പ്രദക്ഷിണത്തിനു നെടുങ്കണ്ടം ഉമാമഹേശ്വര ഗുരുദേവ ക്ഷേത്രത്തിൽ വിപുലമായ സ്വീകരണം നൽകി. ഉമാമഹേശ്വര ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവവും നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷവും ഒരുമിച്ച അവസരത്തിൽ എസ്.എൻ.ഡി.പി. യോഗം 1492-ാം നമ്പർ നെടുങ്കണ്ടം ശാഖായോഗമാണ്, ശനിയാഴ്ച വൈകിട്ട് പള്ളിയിൽനിന്നെത്തിയ പ്രദക്ഷിണത്തിന് ഉമാമഹേശ്വര ഗുരുദേവ ക്ഷേത്ര കവാടത്തിൽ സ്വീകരണം നൽകിയത്.
പ്രത്യേകം തയാറാക്കിയ പീഠത്തിൽ യേശു ക്രിസ്തുവിന്റെയും ശ്രീനാരായണ ഗുരുദേവന്റെയും ചിത്രങ്ങൾ പ്രതിഷ്ഠിക്കുകയും ക്ഷേത്രത്തിന്റെ കവാടം ദീപങ്ങൾകൊണ്ട് അലങ്കരിക്കുകയും ചെയ്തു. പ്രദക്ഷിണമായി എത്തിയ വിശ്വാസികൾക്കു ക്ഷേത്രത്തിലെ ഭാരവാഹികളുടെയും ഭക്തരുടെയും നേതൃത്വത്തിൽ സ്വീകരണവും നൽകി. കുടിയേറ്റത്തിന്റെ ആദ്യകാലം മുതൽ ഐക്യത്തിന്റ ഭാഗമായി തിരുനാളും ഉത്സവവും ഒരേദിവസങ്ങളിലാണു നടക്കുന്നത്.
ക്ഷേത്രത്തിലെ ചടങ്ങുകൾ നിർത്തിവച്ചാണ് ഒട്ടേറെ ഭക്തരുടെ നേതൃത്വത്തിൽ പ്രദക്ഷിണത്തെ സ്വീകരിച്ചത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.