ഇന്തോനേഷ്യയിൽ കുർബാനയ്ക്കിടെ ആക്രമണം; വൈദികനു വെട്ടേറ്റു ഇന്തോനേഷ്യയിൽ കുർബാനയ്ക്കിടെ ആക്രമണം; വൈദികനു വെട്ടേറ്റു ജക്കാർത്ത: ഇന്തോനേഷ്യയിൽ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കിടെ വാളുമായെത്തിയ അക്രമി വൈദികനടക്കം നാലു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. യോഗ്യകർത്ത പ്രവിശ്യയിലെ സ്ലേമാൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന സെന്റ് ലിഡ്വിന കത്തോലിക്കാ പള്ളിയിൽ രാവിലെ 7.30-നായിരുന്നു ആക്രമണം. അക്രമിയെ പോലീസ് വെടിവച്ചു കീഴ്പെടുത്തി.
22 വയസുള്ള സുലിയോനോ എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാൾ യൂണിവേഴ്സിറ്റി വിദ്യാർഥിയാണെന്നു സംശയിക്കുന്നു. ആക്രമണത്തിനു പ്രേരിപ്പിച്ച കാരണവും ഇയാൾക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്നതും പോലീസ് അന്വേഷിച്ചുവരികയാണ്. നൂറോളം പേർ കുർബാനയിൽ പങ്കെടുക്കവേയായിരുന്നു സംഭവം. ഒരു മീറ്റർ നീളമുള്ള വാളുമായെത്തിയ യുവാവ് അൾത്താരയിൽ ഗായകസംഘത്തിനു നേതൃത്വം നൽകുകയായിരുന്ന ജർമൻ
വൈദികൻ കാൾ എഡ്മണ്ട് പ്രയറിനെ ആക്രമിച്ചു.
തുടർന്ന് തിരുസ്വരൂപങ്ങളും നശിപ്പിച്ചു. പള്ളിയിൽനിന്നിറങ്ങിയോടിയ വിശ്വാസികളെയും അക്രമി ലക്ഷ്യമിട്ടു. സംഭവം അറിഞ്ഞെത്തിയ പോലീസ് മുന്നറിപ്പു നൽകാൻ ആകാശത്തേക്കു വെടിയുതിർത്തു. ഇതു വകവയ്ക്കാതെ ഇയാൾ പോലീസിനെയും ആക്രമിച്ചു. തുടർന്ന് അരയ്ക്കു താഴെ വെടിവച്ചു കീഴ്പ്പെടുത്തുകയായിരുന്നു. അക്രമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Related 30th April 2018 In "Kerala"
5th February 2018 In "Vatican"
4th February 2018 In "World"
Recent Posts സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.
Accept