
ഫാ. സെബാസ്റ്റ്യൻ ശാസ്‌താംപറമ്പിൽ
ആലപ്പുഴ: അകാലത്തിൽ ആലപ്പുഴ രൂപതയേയും ദൈവജനത്തെയും വിട്ട് നിത്യസമ്മാനത്തിന് യാത്രയായ ഫാ. ഫ്രാൻസിസ് രാജു കാക്കരിയ്ക്ക് കണ്ണീരോടെ വിട. ഇന്ന് വൈകുന്നേരം 3.00 മണിക്ക് തിരുകർമ്മങ്ങൾ ആരംഭിച്ചു. വീട്ടിലെ പ്രാരംഭ പ്രാർത്ഥനകൾക്ക് ഫാ. രാജു കളത്തിൽ നേതൃത്വം നൽകി.
ആലപ്പുഴ രൂപതാ ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ ദേവാലയത്തിലെ അന്ത്യകൂദാശാ കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ആമുഖത്തിൽ, ‘വളരെ കഴിവുള്ള വൈദികൻ, ദൈവം തന്നു എടുത്തു എന്നുപറയുമ്പോഴും’ തന്റെ പഴയ സെക്രട്ടറിയെക്കുറിച്ചുള്ള ഓർമ്മകൾ പിതാവിന്റെ കണ്ണുകൾ നയിക്കുന്നത് കാണാമായിരുന്നു.
വചനസന്ദേശം നൽകിയത് സഹായമെത്രാൻ ജെയിംസ് ആനപ്പറമ്പിൽ ആയിരുന്നു. തിരുഹൃദയ തിരുനാളുമായി ബന്ധിപ്പിച്ച സന്ദേശം നൽകി; ‘സ്നേഹിക്കണമെങ്കിൽ ഹൃദയം പിളർക്കപ്പെടണം’ – കൂടെയുള്ളവർക്ക് വേണ്ടി എന്തു വേദനയും ഏറ്റെടുക്കുവാനും സഹിക്കുവാനും മനസുണ്ടായിരുന്ന വൈദികനായിരുന്നു രാജു അച്ചൻ. ആരെയും വേദനിപ്പിക്കാതെ എല്ലാവരെയും സഹായിക്കുവാനും, ജാതിമത ഭേദമില്ലാതെ എല്ലാവരെയും പ്രത്യേകം പരിഗണിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന വൈദികൻ. രാജു അച്ചൻ നമുക്ക് വേണ്ടി നിത്യതയുടെ പ്രകാശം തെളിച്ചിട്ട്, ഇന്ന് നമുക്ക് വേണ്ടി നമുക്ക് മുൻപേ പോയിരിക്കുന്നു.
സിമിത്തേരിയിലെ ശുശ്രുഷകൾക്ക് നേതൃത്വം കൊടുത്തത് സഹായ മെത്രാനായിരുന്നു.
രാജു അച്ചൻ എഴുതുകയോ സംഗീതം നിർവ്വഹിക്കുകയോ ചെയ്ത ഗാനങ്ങളായിരുന്നു ഇന്ന് ജോയി അച്ചന്റെ നേതൃത്വത്തിലുള്ള ദലിമ്മ അടങ്ങുന്ന ഗായക സംഘം ആലപിച്ചത്.
തിരുകർമ്മങ്ങൾക്ക് ശേഷം സ്റ്റാൻലി പയസ് അച്ചൻ എല്ലാവരുടെയും സാന്നിധ്യത്തിന് നന്ദിയർപ്പിച്ച് സംസാരിച്ചു.
രൂപതയിലെ എല്ലാ വൈദികരും സന്യാസി സന്യാസിനികളും ഇടവകകളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികളും രാജു അച്ചന് അന്ത്യയാത്ര നൽകുവാൻ എത്തിയിരുന്നു.
വരുന്ന 14-ന് വ്യാഴാഴ്ച 11 മണിക്ക്, തൈക്കം പള്ളിയിൽ വച്ചാണ് അച്ചന്റെ ഏഴാം ഓർമ്മദിനം ആചരിക്കുക.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.