
അനിൽ ജോസഫ്
തുറവൂർ: ക്രിസ്ത്യൻ ആത്മീയ സംഗീതലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ‘കൊച്ചു രാജു അച്ചൻ’ എന്ന ഫാ. രാജു കാക്കരിയിൽ. ഇരുന്നുറോളം ഭക്തിഗാനങ്ങൾക്കാണ് അദ്ദേഹം ഈണം നൽകിയത്.
രൂപതാധ്യക്ഷന്മാരുടേയും വൈദികരുടേയും മറ്റ് എഴുത്തുകാരുടേയും വരികൾക്ക് അദ്ദേഹം ഈണം നൽകി. 25-ലധികം സംഗീത ആൽബങ്ങളാണ് അച്ചന്റെ സംഗീത സംവിധാനത്തിൽ പുറത്തിറക്കിയിട്ടുള്ള
ഗായകരായ കെസ്റ്റർ, മർക്കോസ്, ചിത്ര, ദലീമ തുടങ്ങി നിരവധിപേർ അദ്ദേഹം സംഗീതം നൽകിയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കൂടാതെ അച്ചനും നല്ലൊരു ഗായകനായിരുന്നു. നിരവധി ദിവൃബലി ഗാനങ്ങളും ആരാധനാഗാനങ്ങളും വിശുദ്ധരെ കുറിച്ചുള്ള ഗാനങ്ങളും രാജു അച്ചന്റെ സംഗീതത്തിൽ പുറത്തിറങ്ങി.
ഫാ. ജോയി പുത്തൻവീടിന്റെ നൂറോളം ഗാനങ്ങൾക്ക് സംഗീതം നൽകി. ഇവർ ഇരുവരും ചേർന്നാണ് അർത്തുങ്കൽ ദേവാലയത്തെ ബസിലിക്കയാക്കി പ്രഖ്യാപിക്കുന്ന സമയത്തെ തീം സോംഗ് ചിട്ടപ്പെടുത്തിയത്. ആലപ്പുഴ രൂപതയുടെ പുതിയ സഹായ മെത്രാൻ ജെയിംസ് ആനാപറമ്പിലിന്റെ സ്ഥാനാരോഹണത്തിനു രൂപതയിൽ നിന്ന് തെരഞ്ഞെടുത്ത നൂറോളം ഗായകരെ അണിനിരത്തിയത് ഇവരുടെ നേതൃത്വത്തിലായിരുന്നു.
വിദ്യാഭ്യാസകാലം മുതൽ സംഗീതത്തെ സ്നേഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. സെന്റ് മൈക്കിൾസ് കോളജിൽ പഠിക്കുമ്പോഴും മംഗലപ്പുഴ സെമിനാരിയിൽ പഠിക്കുമ്പോഴും നിരവധി സംഗീതപരിപാടികൾക്ക് നേതൃത്വം നൽകി. കൂടാതെ സംഗീത ലോകത്തേക്ക് സഹപാഠികളെ കൈപിടിച്ചുയർത്തുവാനും അച്ചൻ ശ്രമിച്ചിട്ടുള്ളതായി സഹപാഠികൾ ഓർക്കുന്നു. തുറവൂർ മരിയാപുരം പള്ളി വികാരിയായി ഇരിക്കുന്പോഴാണ് വിശുദ്ധ മോനിക്കായെക്കുറിച്ചുള്ള ഗാനം ആദ്യമായി മലയാളഭാഷയിൽ ഇറക്കുന്നത്.
ഹർമോണിയം, തബല, വയലിൻ, ഓർഗൺ തുടങ്ങിയ വാദ്യഉപകരങ്ങളിൽ കൈവിരൽ കൊണ്ട് മാസ്മരികത സൃഷ്ടിച്ച രാജു അച്ചന്റെ വേർപാടിലൂടെ സംഗീത ലോകത്തിന് വലിയ നഷ്ടമാനുണ്ടാകുന്നത്.
സംഗീതലോകത്തെ സഹപ്രവർത്തകനായ ഫാ. ജോയി പുത്തൻവീട്ടിലിന്റെ വാക്കുകളിൽ പറഞ്ഞാൽ: ഈ ലോകത്തെ മാനവരൊന്നിച്ച് സംഗീതത്തിലൂടെ ദൈവത്തെ സ്തുതിച്ച അച്ചൻ, സ്വർഗലോകത്ത് മാലാഖമാരൊത്ത് സംഗീതമാലപിക്കുവാനായി സംവഹിക്കപ്പെട്ടു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.