Categories: Kerala

ഫാ.മരിയ മൈക്കിൾ ഫെലിക്സിന് ബൈബിൾ പഠനത്തിൽ ഡോക്ടറേറ്റ്

The Johannine presentation of Jesus’ Leadership: A Historical-Critical and Literary-Critical Study of John 21:1-23 with Special Attention 21:15-17...

സ്വന്തം ലേഖകൻ

ബെൽജിയം: തിരുവനന്തപുരം അതിരൂപതയിലെ ഫാ.മരിയ മൈക്കിൾ ഫെലിക്സ് ബൈബിൾ പഠനത്തിൽ ഡോക്ടറേറ്റ് നേടി. ല്യൂവെയിനിലെ കാത്തലിക്ക് യൂണിവേഴ്‌സിറ്റി ഓഫ് ല്യൂവെയിനിൽ നിന്ന് ‘സുമ്മാ കും ലൗദേ’യോടുകൂടിയാണ് അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. യോഹന്നാന്റെ സുവിശേഷം ഇരുപത്തിഒന്നാം അധ്യായത്തിൽ യേശു എങ്ങനെയാണ് തന്റെ നേതൃത്വശൈലി വെളിപ്പെടുത്തുന്നതും, എങ്ങനെയാണ് ആ നേതൃത്വശൈലി പ്രാവർത്തികമാക്കുകയും ചെയ്യുന്നത് എന്നതായിരുന്നു ഗവേഷണ വിഷയം.

“The Johannine presentation of Jesus’ Leadership: A Historical-Critical and Literary-Critical Study of John 21:1-23 with Special Attention 21:15-17” എന്ന ഗവേഷണ പ്രബന്ധത്തിൽ യോഹന്നാന്റെ സുവിശേഷം 21-ആം അധ്യായത്തിൽ യേശു ശിഷ്യന്മാരുമായി (സൈമൺ പീറ്റർ) നടത്തുന്ന ആശയവിനിമയത്തിന്റെയും അവരുടെ സൗഹൃദ സ്നേഹത്തിന്റെയും പശ്ചാത്തലത്തിലാണ് എങ്ങനെയായിരിക്കണം ഒരു നേതാവ് തന്റെ നേതൃത്വപരമായ പങ്ക് വഹിക്കേണ്ടതെന്ന് ഹൃദ്യവും മനോഹരവുമായി കാണിക്കുന്നതെന്ന് ഗവേഷക പ്രബന്ധം വിവരിക്കുന്നു. ചുരുക്കത്തിൽ, സൗഹൃദ സ്നേഹമായിരിക്കണം നേതൃത്വത്തിലേക്കുള്ള പാതയെന്നും, യേശുവിനോടും അവന്റെ അജഗണത്തോടുമുള്ള സ്നേഹമായിരിക്കണം നേതൃത്വത്തിലേക്കുള്ള പ്രേരണയും ഉറവിടവുമെന്ന് ഡോ.മരിയ മൈക്കിൾ ഫെലിക്സ് തെളിയിക്കുന്നുണ്ട്.

ല്യൂവെൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫ.ജോൺ ലീമാൻസ്, ഗ്രീസിലെ ഏഥൻസ് യൂണിവേഴ്സിറ്റി പ്രൊഫ.ക്രിസ്റ്റോസ് കരക്കോളിസ്, ഫിൻലാൻഡിലെ ഹെൽസിങ്കി യൂണിവേഴ്സിറ്റി പ്രൊഫ.ഔട്ടി ലെഹ്ത്തിപ്പൂ, ജെർമനിയിലെ റൂഹ്ർ യൂണിവേഴ്സിറ്റി പ്രൊഫ.തോമസ് സോഡിങ് എന്നിവർ അംഗങ്ങളായുള്ള സമിതിക്കുമുൻപിൽ ഓൺലൈനിലായിരുന്നു ഡോ.മരിയ മൈക്കിൾ ഗവേഷക പ്രബന്ധം അവതരിപ്പിച്ചത്.

2007 ഏപ്രിൽ 12-ന് ആർച്ച് ബിഷപ്പ് സൂസൈപാക്യന്റെ കൈവയ്പ്പ് ശുശ്രൂഷയിലൂടെ വൈദീകനായി അഭിക്ഷിക്തനായ ഫാ.മരിയ മൈക്കിൾ പാളയം മെട്രോപൊളിറ്റൻ കത്തീഡ്രൽ ദേവാലയത്തിൽ സഹവികാരിയും, ഒരുവർഷം സെന്റ് വിൻസെന്റ്സ് സെമിനാരിയിലും നാലുവർഷക്കാലം ശാസ്തവട്ടത്തുള്ള വിയാനിഭാവനിലും പ്രീഫെക്ടായി സേവനമനുഷ്ഠിച്ച ശേഷം 2014-ലാണ് ഉപരിപഠനത്തിനായി ല്യൂവെയിനിലേക്ക് പോയത്. തുടർന്ന്, കാത്തലിക്ക് യൂണിവേഴ്‌സിറ്റി ഓഫ് ല്യൂവെയിനിൽ തന്നെ ലൈസൻഷ്യേറ്റ് പഠനം ആരംഭിക്കുകയും ചെയ്തു. ലൈസൻഷ്യേറ്റ് പൂർത്തീകരണത്തിനായി വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഇരുപത്തിഒന്നാം അധ്യായം യഥാർത്ഥത്തിൽ ഈ സുവിശേഷത്തിന്റെ ഭാഗം തന്നെയാണോ എന്നുള്ള ആധികാരിക പഠനത്തെ അടിസ്ഥാനമാക്കി (The authenticity and integrity of John 21) രണ്ട് പ്രബന്ധങ്ങൾ അവതരിപ്പിച്ചിരുന്നു.

തൂത്തൂർ ഫെറോനയിലെ പൂത്തുറൈ ഇടവകാംഗങ്ങളായ ഫെലിക്സ്-ജസീന്താ ദമ്പതികളുടെ അഞ്ചുമക്കളിൽ മൂന്നാമനാണ് റവ.ഡോ.മരിയ മൈക്കിൾ ഫെലിക്സ്. ഷൈനി, ആന്റണി, ഡാർവിൻ, ഷാർവിൻ എന്നിവർ സഹോദരങ്ങളാണ്.

vox_editor

Recent Posts

28th Sunday_2025_സൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…

3 days ago

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

1 week ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

2 weeks ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

2 weeks ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

2 weeks ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

2 weeks ago