സ്വന്തം ലേഖകൻ
റോം: എം.സി.ബി.എസ്. സഭാംഗമായ ഫാ.ജോജോ വട്ടക്കേരിയ്ക്ക് പാസ്റ്ററൽ തിയോളജിയിൽ, റോമിലെ സലേഷ്യൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽനിന്നും മികച്ച പ്രബന്ധത്തിനുള്ള അവാർഡോടുകൂടി ഡോക്ടറേറ്റ്. യുവജന ശുശ്രൂഷയിൽ വളർത്തപ്പെടേണ്ട ശിഷ്യത്വത്തെ കുറിച്ചുള്ള പഠനത്തിൽ ‘കുടിയേറ്റക്കാർക്കിടയിൽ ജീസസ് യൂത്തിലൂടെ വളർത്തപ്പെടുന്ന ക്രൈസ്തവ ശിഷ്യത്വത്തെക്കുറിച്ച്’, അനുഭവ-ദൈവശാസ്ത്ര ഗവേഷണത്തിലൂന്നിയതായിരുന്നു റവ.ഡോ.ജോജോയുടെ പ്രബന്ധം (Nurturing discipleship in Youth ministry: An empirical-Theological research on Christian discipleship among the migrants of Jesus Youth).
ക്രൈസ്തവ ശിഷ്യത്വത്തിന് വ്യക്തിപരമായ ഒരുതലമുണ്ടെന്നും, ഒരു ക്രിസ്ത്യാനിയായിരിക്കുകയെന്നാൽ ക്രിസ്തുവിന്റെ ശിഷ്യനായിരിക്കുക അല്ലെങ്കിൽ ക്രിസ്തുവിന്റെ അനുയായിയായിരിക്കുക എന്നാണെന്നും, ശിഷ്യനായിരിക്കുക എന്നാൽ അത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രക്രിയയാണെന്നും പ്രബന്ധത്തിൽ സമർത്ഥിക്കുന്നു. അതിനാൽ, യുവാക്കൾ എവിടെയാണോ അവിടേയ്ക്ക് യുവജന ശുശ്രൂഷ കടന്നുചെല്ലേണ്ടതുണ്ടെന്നും, അവരുടെ വിശ്വാസ തീർത്ഥാടനത്തിൽ നിരന്തരം അനുഗമിച്ചുകൊണ്ട് ഈ പ്രത്യേക വിളിയിൽ അവരെ സജീവമായി നിലനിറുത്തികൊണ്ട് അവരെ മിഷനറി ശിഷ്യത്വത്തിലേക്ക് ശാക്തീകരിക്കുകയാണ് വേണ്ടതെന്നും പ്രബന്ധം വ്യക്തമാക്കുന്നു. ‘ജീസസ് യൂത്ത് മൂവ്മെന്റ്’ യുവജന ശുശ്രൂഷയുടെ ഫലപ്രദമായ ഒരു മാതൃക നൽകുന്നുണ്ടെന്നും, യുവാക്കളിൽ ശിഷ്യത്വ മനോഭാവം പരിപോഷിപ്പിക്കുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ ജീസസ് യൂത്ത് മൂവ്മെന്റ് ഒരുക്കുന്നുണ്ടെന്നും റവ.ഡോ.ജോജോയുടെ പ്രബന്ധം തെളിയിക്കുന്നുണ്ട്.
2004-ൽ അഭിവന്ദ്യ പൗവത്തിൽ പിതാവിന്റെ കൈവയ്പ്പ് ശുശ്രൂഷയിലൂടെ ഫാ.ജോജോ വട്ടക്കേരി വൈദീകനായി അഭിക്ഷിക്തനായി. ബാംഗ്ലൂരിലെ ദിവ്യകാരുണ്യ മിഷനറി സഭയുടെ തത്വശാസ്ത്ര പഠന കേന്ദ്രമായ ജീവാലയായിൽ ഫോർമേറ്ററായും, സെമിനാരിയിലെ ആത്മീയ ഉപദേഷ്ടാവായും സേവനമനുഷ്ഠിക്കുകയും, ബാംഗ്ലൂർ സലേഷ്യൻസിന്റെ ഡോൺ ബോസ്‌കോ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി (ക്രിസ്തുജ്യോതി) യിൽ ലൈസൻഷ്യേറ്റ് പഠനം പൂർത്തിയാക്കുകയും ചെയ്തശേഷം 2015-ലാണ് ഫാ.ജോജോ ഉപരിപഠനത്തിനായി റോമിലേക്ക് വന്നത്.
പാലാ രൂപതയിലെ കടുത്തുരുത്തി ഫെറോനയിലെ മാന്നാർ സെന്റ്‌മേരീസ് ഇടവകാംഗങ്ങളായ വട്ടക്കേരിൽ വീട്ടിൽ വി.സി.ജോർജ് – കുഞ്ഞമ്മ ജോർജ് ദമ്പതികളുടെ രണ്ടാമത്തെ മകനാണ് റവ.ഡോ.ജോജോ വട്ടക്കേരി. ജോബി ജോർജ്ജ്, ജോസ്മി ജോർജ്ജ് എന്നിവർ സഹോദരങ്ങളാണ്.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.