
സ്വന്തം ലേഖകൻ
ഫ്ലോറൻസ്: ആലപ്പുഴ രൂപതയിലെ ഫാ.സെബാസ്റ്റിൻ ശാസ്താംപറമ്പിലിന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ്. ഫ്ലോറൻസിലെ പ്രസിദ്ധമായ ‘തിയോളജിക്കൽ ഫാക്കൽറ്റി ഓഫ് സെൻട്രൽ ഇറ്റലി’യിൽ നിന്നാണ് ദൈവശാസ്ത്രത്തിൽ ‘സുമ്മ കും ലൗദേ’ എന്ന ഉയർന്ന മാർക്ക് നേടിയാണ് ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയത്.
അമേരിക്കൻ ആത്മീയ ചിന്തകനും ദൈവശാസ്ത്രജ്ഞനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ തോമസ് മേർട്ടന്റെ രചനകളിൽ അന്തർലീനമായ മതാന്തര സംവാദ ദൈവശാസ്ത്രം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയുടെ അടിസ്ഥാനത്തിൽ (Being Faithful and Open: A Study on the Theology of Religions in the Writings of Thomas Merton with a Special Reference to Nostra Aetate) വിലയിരുത്തുന്ന ഗവേഷണ പ്രബന്ധമായിരുന്നു ഫാ.സെബാസ്റ്റിൻ അവതരിപ്പിച്ചത്.
2004-ൽ വൈദീകനായ ഫാ.സെബാസ്റ്റിൻ 2012-ലാണ് ഇറ്റലിയിലേക്ക് വരുന്നത്. ഫ്ലോറൻസിൽ പ്രാത്തോ രൂപതയിലെ സെന്റ് പീറ്റേഴ്സ് മെത്സാന ദേവാലയത്തിൽ സേവനം ചെയ്യുന്നതിനോടൊപ്പമായിരുന്നു പഠനവും. റവ.ഡോ.സെബാസ്റ്റിൻ ശാസ്താംപറമ്പിൽ ഡോഗ്മാറ്റിക് തിയോളജിയിൽ തന്റെ ലൈസൻഷ്യേറ്റ് പഠനവും പൂർത്തിയാക്കിയത് ‘തിയോളജിക്കൽ ഫാക്കൽറ്റി ഓഫ് സെൻട്രൽ ഇറ്റലി’യിൽ തന്നെയായിരുന്നു.
ആലപ്പുഴ രൂപതയിലെ ശാസ്താംപറമ്പിൽ പരേതനായ സൈമണിന്റേയും, മറിയാമ്മയുടേയും മകനാണ് റവ.ഡോ.സെബാസ്റ്റിൻ ശാസ്താംപറമ്പിൽ.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.