
ജോസ് മാർട്ടിൻ
കൊല്ലം: മത്സ്യമേഖലയിൽ കരുതലും ജാഗ്രതയും അനിവാര്യമെന്ന് ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി. ആസന്നമായിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൊല്ലം രൂപതയിലെ ഇടവകകൾക്ക് നൽകിയ ഇടയലേഖനത്തിലാണ് ബിഷപ്പ് ശക്തമായ മുന്നറിയിപ്പ് നൽകുന്നത്. കേരളത്തിന്റെ സ്വന്തം സൈന്യം എന്ന് വിളിക്കപ്പെട്ടവർ ഇന്ന് അവഗണനയുടെ കടലിൽ ചവിട്ടിത്താഴ്ത്തപ്പെടുന്നുവെന്നും, ആ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങൾക്കും, നിയമങ്ങൾക്കും ഭരണവർഗ്ഗം കൂട്ടുനിൽക്കുന്നുവെന്നും ഇടയലേഖനം തുറന്ന് പറയുന്നു.
കടൽ മേഖലയിൽ മാത്രമല്ല കായൽ-ജലവിഭവ മേഖലകളിലും ഉൾനാടൻ മത്സ്യബന്ധന മേഖലകളിലും ദൂരവ്യാപകമായ വിപരീതഫലം ഉളവാക്കുന്ന നിയമങ്ങളാണ് ഈ കാലഘട്ടത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും, ഖനനാനുമതി നൽകുന്ന കേന്ദ്രസർക്കാരിന്റെ നീക്കങ്ങളും തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും ബിഷപ്പ് വിവരിക്കുന്നുണ്ട്.
അതുപോലെതന്നെ, തീരദേശ നിവാസികളെ തുച്ചമായ പണം നൽകി കൂട്ടത്തോടെ ഒഴിപ്പിക്കുന്നതും, തീരം ഇതര താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നതുമൊക്കെ ഈ മേഖലയിൽ നിന്നും മത്സ്യത്തൊഴിലാളികളെ ആട്ടിപ്പായിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ടൂറിസത്തിന്റെയും, വികസനത്തിന്റെയും പേര് പറഞ്ഞുകൊണ്ട് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർത്തെറിയുന്ന നയങ്ങളും തീരുമാനങ്ങളും ഏതു സർക്കാരുകൾ കൊണ്ടുവന്നാലും അത് എതിർക്കപ്പെടേണ്ടതാണെന്നും, അത് നമ്മുടെ നിലനിൽപ്പിന്റെ പ്രശ്നമാണെന്നും
പിതാവ് തന്റെ ഇടയ ലേഖനത്തിലൂടെ വിശ്വാസ സമൂത്തെ ഉദ്ബോധിപ്പിക്കുന്നുണ്ട്.
ഇടയ ലേഖനത്തിന്റെ പൂർണ്ണരൂപം:
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.