
സ്വന്തം ലേഖകൻ
വത്തിക്കാന്‍ സിറ്റി: പുല്‍ക്കൂട് “ക്രിസ്തീയ വിശ്വാസത്തിന്റെ ലളിതവും വിസ്മയകരവുമായ അടയാള”മാണെന്ന് ഫ്രാന്‍സിസ് പാപ്പ. ആഗമനകാലത്തിലെ ആദ്യ ഞായാറാഴ്ചയായ ഡിസംബര്‍ ഒന്നിന് വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥനാമദ്ധ്യേ, പൊതുനിരത്തിൽ “പുൽക്കൂട്” നിർമ്മിക്കുന്നത് സംബന്ധിച്ച് അമേരിക്കൻ ഐക്യനാടുകളിൽ ഉടലെടുത്ത കോടതി യുദ്ധങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
ഞായറാഴ്ച കഴിഞ്ഞു ഇറ്റലിയിലെ മലയോര പട്ടണമായ ഗ്രെച്ചോയിൽ വിശുദ്ധ ഫ്രാൻസിസ് ഓഫ് അസീസി ആദ്യമായി നിർമ്മിച്ച സ്ഥലം സന്ദർശിക്കുമെന്നും, അവിടെവച്ച് ക്രിസ്മസിനൊരുക്കുന്ന പുൽക്കൂടിന്റെ “പ്രാധാന്യവും മൂല്യവും” വിവരിക്കുന്ന അപ്പോസ്തോലിക ലേഖനത്തിൽ ഒപ്പിടുമെന്നും പാപ്പാ പറഞ്ഞു.
സുവിശേഷത്തില്‍ മനുഷ്യപുത്രന്റെ ആഗമനത്തിന് ഒരുക്കമുള്ളവരായിരിക്കാന്‍ യേശു നമ്മോട് ആഹ്വാനം ചെയ്യുന്നത്; “നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍” എന്ന് ഉദ്‌ബോധിപ്പിച്ചു കൊണ്ടാണ്. ഉണര്‍ന്നിരിക്കുവിന്‍ എന്നതിന്റെ അർത്ഥം ശാരീരികമായി കണ്ണു തുറന്നിരിക്കുക എന്നല്ല, മറിച്ച്, സ്വതന്ത്രവും, ദാനം ചെയ്യുന്നതിനും സേവനത്തിനും സന്നദ്ധമായ ഹൃദയം ഉണ്ടായിരിക്കുക എന്നാണ്. അതിനാൽ, ആഗതനാകുന്ന യേശുവിനായുള്ള ജാഗരൂകതയോടെയുള്ള കാത്തിരിപ്പിന് നിരന്തരം പരിശ്രമിക്കാമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.