Categories: Vatican

ക്രിസ്തീയ ജീവിതം യേശുവിനായി നിക്ഷേപിക്കപ്പെടേണ്ടതും അപരനു വേണ്ടി വിനിയോഗിക്കപ്പെടേണ്ടതും : ഫ്രാൻസിസ് പാപ്പാ

ക്രിസ്തീയ ജീവിതം യേശുവിനായി നിക്ഷേപിക്കപ്പെടേണ്ടതും അപരനു വേണ്ടി വിനിയോഗിക്കപ്പെടേണ്ടതും : ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ ജീവിതം യേശുവിനായി നിക്ഷേപിക്കപ്പെടേണ്ടതും അപരനു വേണ്ടി വിനിയോഗിക്കപ്പെടേണ്ടതുമാണെന്ന് ഫ്രാൻസിസ് പാപ്പാ. ഇറ്റലിയുടെ തെക്കുകിഴക്ക് ഭാഗത്തുള്ള അലെസ്സാനൊ, മൊൽഫേത്ത എന്നീ സ്ഥലങ്ങളിൽ 20/04/2018 വെള്ളിയാഴ്ച ഉച്ചവരെ ഇടയസന്ദർശനം നടത്തിയ ഫ്രാൻസീസ് പാപ്പാ മൊൽഫേത്തയിലെ തുറമുഖത്ത് അർപ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷചിന്തകൾ പങ്കുവയ്ക്കുമ്പോൾ ആണ് ഇക്കാര്യത്തിന് ഊന്നൽ നൽകിയത്.

പാവപ്പെട്ടവരുടെ ഉന്നമനത്തിനും സമാധാനസംസ്ഥാപനത്തിനും വേണ്ടി തന്‍റെ  പൗരോഹിത്യ ജീവിതവും മെത്രാൻ പദവിയും നീക്കിവച്ച മെത്രാൻ തൊണീനൊ ബേല്ലൊയുടെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ അലെസ്സാനൊയിലും അദ്ദേഹം മെത്രാനായിരുന്ന മൊൽഫേത്തയിലും പാപ്പായുടെ ഇടയസന്ദർശനം.

ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ ക്രിസ്തീയ ജീവിതത്തിന്‍റെ  സുപ്രധാന ഘടകങ്ങളായ അപ്പത്തെയും വചനത്തെയും അവതരിപ്പിക്കുന്നതിനെപ്പറ്റി പരമാർശിച്ച പാപ്പാ, ജീവിക്കുന്നതിന് അനിവാര്യമായ ആഹാരമാണ് അപ്പമെന്നും യേശു സുവിശേഷത്തിൽ ജീവന്‍റെ അപ്പമായി സ്വയം നൽകുന്നുവെന്നും അനുസ്മരിച്ചു.

ദിവ്യകാരുണ്യത്താൽ പോഷിതരാകുന്നവർ കർത്താവിന്‍റെ മനോഭാവം ആർജ്ജിക്കുന്നുവെന്നും യേശു നമുക്കുവേണ്ടി മുറിക്കപ്പെട്ട അപ്പമാണെന്നും അതു സ്വീകരിക്കുന്നവൻ മുറിക്കപ്പെട്ട അപ്പമായി മാറുന്നുവെന്നും, ഈ അപ്പം ഔദ്ധത്യത്താൽ പുളിച്ചു പൊങ്ങാത്തതും അപരന് സ്വയം ദാനമാകുന്നതുമാണെന്നും അതു സ്വീകരിക്കുന്നവൻ അവനവനുവേണ്ടിയും, സ്വന്തം നേട്ടത്തിനായും, എന്തെങ്കിലും കൈവശപ്പെടുത്തുന്നതിനായും എന്തെങ്കിലുമായി തീരുന്നതിനായും അല്ല പ്രത്യുത യേശുവിനായി യേശുവിനെപ്പോലെ, അതായത്, മറ്റുള്ളവർക്കായി ജീവിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

ദിവ്യകാരുണ്യം ഉദാസീനതയോട് സഹിഷ്ണുതകാട്ടുകയില്ലെന്നും വിരുന്നിന്‍ മേശയിൽ നിന്ന് എഴുന്നേൽക്കാത്ത പക്ഷം പൂർത്തീകരിക്കപ്പെടാത്ത ഒരു കൂദാശയായി അതു മാറുമെന്നും ബിഷപ്പ് തൊണീനൊ പറഞ്ഞിരുന്നതും പാപ്പാ അനുസ്മരിച്ചു.

മുറിക്കപ്പെട്ട അപ്പം ജീവന്‍റെ അപ്പം സമാധാനത്തിന്‍റെ പൂപമാണെന്നും പാപ്പാ ബിഷപ്പ് തൊണീനൊയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കി.

അപ്പമെടുത്ത് അത് ഒറ്റയ്ക്കിരുന്നു ഭക്ഷിക്കുമ്പോഴല്ല, പ്രത്യുത, വിരുന്നാക്കി മാറ്റപ്പെടുമ്പോഴാണ്, മറ്റുള്ളവരുമൊത്തു പങ്കുവയ്ക്കപ്പെടുമ്പോഴാണ്, കണ്ടെത്തേണ്ടതും ഉള്‍ക്കൊള്ളേണ്ടതും തലോടേണ്ടതുമായ ഒരു വദനമായി അപരന്‍ മാറുന്ന ഒരു മേശയിൽ ഒന്നിച്ചിരുന്നു അപ്പം ഭക്ഷിക്കുമ്പോഴാണ് സമാധാനം സംജാതമാകുന്നതെന്ന അദ്ദേഹത്തിന്‍റെ ആശയം പാപ്പാ വിശദീകരിച്ചു.

കടപ്പാട് : വത്തിക്കാൻ റേഡിയോ

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 week ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

3 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

4 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago