
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ലോകകാര്യവ്യഗ്രതകളുടെയും അതിരുകടന്ന ഉപഭോഗസംസ്ക്കാരത്തിന്റെയും അദമ്യമായ കെണിയിൽപ്പെട്ട് സ്വർഗ്ഗത്തിന്റെ ആവശ്യകതയ്ക്ക് മങ്ങലേൽപ്പിക്കുന്ന പ്രവണത കാണപ്പെടുമ്പോൾ ഗ്രീസ് നമ്മെ തനതായ അസ്തിത്വത്തിന്റെ സൗന്ദര്യത്താലും വിശ്വാസത്തിന്റെ ആനന്ദത്താലും വിസ്മയാധീനരാകാൻ ക്ഷണിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. ശനിയാഴ്ച ഗ്രീസിന്റെ തലസ്ഥാന നഗരിയായ ഏഥൻസിലെ രാഷ്ട്രപതി മന്ദിരത്തിൽ വച്ച് ഗ്രീസിന്റെ നേതൃത്വത്തെയും ജനപ്രതിനിധികളെയും നയതന്ത്ര പ്രതിനിധികളെയും അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
ഏഥൻസും ഗ്രീസും ഇല്ലായിരുന്നുവെങ്കിൽ, ഇന്ന് യൂറോപ്പും ലോകവും എന്തായിരിക്കുന്നുവോ അതാകില്ലായിരുന്നുവെന്നും, ജ്ഞാനവും സന്തോഷവും തീരെ കുറവായിപ്പോയേനെയെന്നും പാപ്പാ പറഞ്ഞു. ഇവിടെ നിന്നാണ് മാനവികതയുടെ ചക്രവാളങ്ങൾ എങ്ങുംവ്യാപിച്ചതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
ആത്മീയതയും സംസ്‌കാരവും നാഗരികതയും നിറഞ്ഞൊഴുകുന്ന ഗ്രീസിലേയ്ക്ക് താൻ എത്തിയിരിക്കുന്നത് ഒരു തീർത്ഥാടകനായിട്ടാണെന്നും സഭാപിതാവായ വിശുദ്ധ ഗ്രിഗറി നസിയാൻസന് ഏതൻസിൽ ഉത്തേജനം പകർന്ന അതേ ആനന്ദം ആസ്വദിക്കാനാണ് താൻ വന്നിരിക്കുന്നതെന്നും പറഞ്ഞായിരുന്നു പാപ്പാ അഭിസംബോധന ആരംഭിച്ചത്.
ഗ്രീസ് ലോകത്തിന് നൽകുന്നത് ഉന്നതത്തിലേക്കും അപരനിലേക്കും നോക്കാനുള്ള സന്ദേശമാണെന്നും, സ്വേച്ഛാധിപത്യത്തിന്റെ പ്രലോഭനങ്ങളെ പ്രജാധിപത്യംകൊണ്ട് നേരിടാനുള്ള സന്ദേശമാണെന്നും, സ്വാർത്ഥപരമായ നിസ്സംഗതയെ/അപരനെയും പാവപ്പെട്ടവനെയും പ്രപഞ്ചത്തെയും പരിപാലിച്ചുകൊണ്ട് മുന്നോട്ട്പോകുവാനുള്ള സന്ദേശമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.