
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ലോകകാര്യവ്യഗ്രതകളുടെയും അതിരുകടന്ന ഉപഭോഗസംസ്ക്കാരത്തിന്റെയും അദമ്യമായ കെണിയിൽപ്പെട്ട് സ്വർഗ്ഗത്തിന്റെ ആവശ്യകതയ്ക്ക് മങ്ങലേൽപ്പിക്കുന്ന പ്രവണത കാണപ്പെടുമ്പോൾ ഗ്രീസ് നമ്മെ തനതായ അസ്തിത്വത്തിന്റെ സൗന്ദര്യത്താലും വിശ്വാസത്തിന്റെ ആനന്ദത്താലും വിസ്മയാധീനരാകാൻ ക്ഷണിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. ശനിയാഴ്ച ഗ്രീസിന്റെ തലസ്ഥാന നഗരിയായ ഏഥൻസിലെ രാഷ്ട്രപതി മന്ദിരത്തിൽ വച്ച് ഗ്രീസിന്റെ നേതൃത്വത്തെയും ജനപ്രതിനിധികളെയും നയതന്ത്ര പ്രതിനിധികളെയും അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
ഏഥൻസും ഗ്രീസും ഇല്ലായിരുന്നുവെങ്കിൽ, ഇന്ന് യൂറോപ്പും ലോകവും എന്തായിരിക്കുന്നുവോ അതാകില്ലായിരുന്നുവെന്നും, ജ്ഞാനവും സന്തോഷവും തീരെ കുറവായിപ്പോയേനെയെന്നും പാപ്പാ പറഞ്ഞു. ഇവിടെ നിന്നാണ് മാനവികതയുടെ ചക്രവാളങ്ങൾ എങ്ങുംവ്യാപിച്ചതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
ആത്മീയതയും സംസ്‌കാരവും നാഗരികതയും നിറഞ്ഞൊഴുകുന്ന ഗ്രീസിലേയ്ക്ക് താൻ എത്തിയിരിക്കുന്നത് ഒരു തീർത്ഥാടകനായിട്ടാണെന്നും സഭാപിതാവായ വിശുദ്ധ ഗ്രിഗറി നസിയാൻസന് ഏതൻസിൽ ഉത്തേജനം പകർന്ന അതേ ആനന്ദം ആസ്വദിക്കാനാണ് താൻ വന്നിരിക്കുന്നതെന്നും പറഞ്ഞായിരുന്നു പാപ്പാ അഭിസംബോധന ആരംഭിച്ചത്.
ഗ്രീസ് ലോകത്തിന് നൽകുന്നത് ഉന്നതത്തിലേക്കും അപരനിലേക്കും നോക്കാനുള്ള സന്ദേശമാണെന്നും, സ്വേച്ഛാധിപത്യത്തിന്റെ പ്രലോഭനങ്ങളെ പ്രജാധിപത്യംകൊണ്ട് നേരിടാനുള്ള സന്ദേശമാണെന്നും, സ്വാർത്ഥപരമായ നിസ്സംഗതയെ/അപരനെയും പാവപ്പെട്ടവനെയും പ്രപഞ്ചത്തെയും പരിപാലിച്ചുകൊണ്ട് മുന്നോട്ട്പോകുവാനുള്ള സന്ദേശമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.